നെല്ലുവില നൽകാത്തതിൽ പ്രതിഷേധം
Monday, July 1, 2024 10:57 PM IST
ഹരിപ്പാട്: സപ്ലൈകോ വഴി സംഭരിച്ച നെല്ലിന്‍റെ വില നൽകാത്തതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പള്ളിപ്പാട് പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ നടത്തി. പഞ്ചായത്ത് പരിധിയിലെ 15 പാടശേഖരങ്ങളിലെ നെല്ലുവില ഇതുവരെയും നൽകിയിട്ടില്ല.

കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ആർ.കെ. സുധീർ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം എം.കെ. വിജയൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ.വി. ഷുക്കൂർ, മുഞ്ഞിനാട്ട് രാമചന്ദ്രൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് കെ.കെ. സുരേന്ദ്രനാഥ്, സി.ജെ. ജയ പ്രകാശ്, കീച്ചേരിൽ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ആലപ്പുഴ: നെല്‍ കര്‍ഷകര്‍ സപ്ലൈകോ വഴി കൊടുത്ത നെല്ലിന്‍റെ വില നല്‍കാത്തതില്‍ പ്രതിഷേധിച്ച് അപ്പര്‍ കുട്ടനാട് സ്വതന്ത്ര നെല്‍കര്‍ഷക കൂട്ടായ്മ ആലപ്പുഴ കളക്ടറേറ്റിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.

രണ്ടുമാസം മുന്‍പ് കൊടുത്ത നെല്ലിന്‍റെ വിലയാണ് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. സംഭരിച്ച നെല്ലിന്‍റെ മുഴുവന്‍ തുകയും അടിയന്തരമായി വിതരണം ചെയ്യണമെന്ന് പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് അപ്പര്‍ കുട്ടനാട് സ്വതന്ത്ര നെല്‍കര്‍ഷക കൂട്ടായ്മ പ്രസിഡന്‍റ് ഗോപന്‍ ചെന്നിത്തല പറഞ്ഞു. പിആര്‍എസുമായി നെല്‍ക്കര്‍ഷകര്‍ ദിവസവും ബാങ്കുകള്‍ കയറിയിറങ്ങുകയാണെന്നും ഗോപന്‍ പറഞ്ഞു.

ഉഷ്ണതരംഗത്തില്‍ കൃഷി നാശം സംഭവിച്ച മുഴുവന്‍ കര്‍ഷകര്‍ക്കും ഇന്‍ഷ്വറന്‍സ് ഉള്‍പ്പടെയുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുക, കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന ബണ്ട് പുനര്‍നിര്‍മിച്ചതിന്‍റെ തുക വിതരണം ചെയ്യുക, പമ്പിംഗ് സബ്‌സിഡി കുടിശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ അടിയന്തരമായി പരിഹാരം ഉണ്ടാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.

വൈസ് പ്രസിഡന്‍റ് സാം ചെന്നിത്തല അധ്യക്ഷത വഹിച്ചു. സുരേഷ് പായിപ്പാട്, തോമസ് കോശി, വിജയന്‍ പള്ളിപ്പാട് എന്നിവര്‍ പ്രസംഗിച്ചു.