കാർഷിക മേഖലയെ സംരക്ഷിക്കണം: കത്തോലിക്ക കോൺഗ്രസ്
Saturday, June 29, 2024 2:05 AM IST
പെരുമ്പടവ്: റബറിന് ഒപ്പം കുരുമുളകിനും അടയ്ക്കയ്ക്കും ഇറക്കുമതിക്ക് അനുമതി കൊടുത്ത കേന്ദ്ര സർക്കാർ എണ്ണ കുരുക്കൾക്ക് താങ്ങുവില പ്രഖ്യാപിച്ചപ്പോൾ കേരളത്തിന്‍റെ നാണ്യവിളയായ നാളികേരത്തെ ഒഴിവാക്കിയ നടപടി അപലപനീയവും പരിഹാസ്യവുമാണെന്ന് കത്തോലിക്കാ കോൺഗ്രസ് വെള്ളരിയാനം യൂണിറ്റ് നേതൃയോഗം വിലയിരുത്തി.

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്ന താങ്ങുവിലയ്ക്ക് നാളികേര സംഭരണത്തിന് ആവശ്യമായ നടപടി സ്വീകരിക്കാത്തതും റബർ വില സ്ഥിരതാ ഫണ്ട് അഞ്ചുമാസക്കാലത്തേത് നൽകാത്തതും കർഷകർക്ക് വലിയ തിരിച്ചടിയാണ്.

സംസ്ഥാന വ്യാപകമായി മദ്യവും മയക്കുമരുന്നും സുലഭമാക്കുകയും സാധാരണക്കാരുടെ ജീവിതത്തെ താളംതെറ്റിക്കുന്ന വിധത്തിൽ നിത്യോപയോഗ സാധനങ്ങൾക്ക് വില കുതിച്ചുയരുമ്പോഴും സാധനങ്ങൾ സബ്സിഡി നിരക്കിൽ നൽകിവരുന്ന മാവേലി സ്റ്റോറുകൾ നോക്കുകുത്തിയായി മാറിയെന്നും യോഗം അഭിപ്രായപ്പെട്ടു. കരിഞ്ചന്തകളെ സഹായിക്കുന്ന സർക്കാർ നടപടിയിൽ കത്തോലിക്കാ കോൺഗ്രസ് പ്രതിഷേധിക്കുകയും ചെയ്തു.

വെള്ളരിയാനം പള്ളി വികാരി ഫാ. തോമസ് ചക്കാനിക്കുന്നേലിന്‍റെ അധ്യക്ഷതയിൽ എകെസിസി മേരിഗിരി ഫൊറോന പ്രസിഡന്‍റ് തോമസ് ഒഴുകയിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജയിംസ് പേരുക്കുന്നേൽ, വൈസ് പ്രസിഡന്‍റ് ജോഷി ആനിത്തോട്ടം യൂണിറ്റ് പ്രസിഡന്‍റ് ബാബു ഏത്തക്കാട്ട്, ജോസ് കാരിക്കക്കുന്നേൽ, ജോഷി മാത്യു, ബേബി മുരിങ്ങോലിൽ, ജോർജ് മേക്കാട്ട്, ബെന്നി തേക്കും കാട്ടിൽ, മദർ സുപ്പീരിയർ സിസ്റ്റർ ഡെൻസി, ജിൻസി കുന്നുംപുറത്ത് എന്നിവർ പ്രസംഗിച്ചു.