മാഹിപ്പാലം അറ്റകുറ്റപ്പണി മന്ദഗതിയിൽ
Monday, May 6, 2024 1:29 AM IST
മാഹി: ദേശീയപാതയിൽ അപകടാവസ്ഥയിലുള്ള മാഹിപ്പാലത്തിന്‍റെ അറ്റകുറ്റപ്പണി മന്ദഗതിയിൽ. ഏപ്രിൽ 28ന് രാവിലെയാണ് അറ്റകുറ്റപ്പണികൾക്കായി പാലം അടച്ചത്.12 ദിവസത്തെ പ്രവൃത്തി കണക്കാക്കി 10 വരെ പാലം അടച്ചിടുമെന്നാണ് അധികൃതർ അറിയിച്ചത്.

എന്നാൽ, പാലത്തിന് മുകളിലുള്ള താർ ചെയ്ത ഭാഗം രണ്ട് ദിവസത്തിനകം നീക്കിയെങ്കിലും കോൺക്രീറ്റ് സ്ലാബുകൾക്കിടയിലെ പൊട്ടിത്തകർന്ന പഴയ എക്സ്പാൻഷൻ ജോയിന്‍റുകൾ (സ്ട്രിപ്പ് സീൽ) നീക്കം ചെയ്യുന്നതിന് ഏറെ സമയമെടുക്കുന്നുണ്ട്. പ്രത്യേകതരം ഉറപ്പ് കൂടിയ കോൺക്രീറ്റിലാണ് സ്ലാബുകൾക്കിടയിൽ ഇവ ഉറപ്പിച്ചിരിക്കുന്നത്. നാല് ജോയിന്‍റുകളിലുള്ള എക്സ്പാൻഷൻ ജോയിന്‍റുകളാണ് മാറ്റുന്നത്. രണ്ട് ജോയിന്‍റുകളിൽ പൂർണ്ണമായും മറ്റ് രണ്ട് ജോയിന്‍റുകളിൽ പകുതി ഭാഗവുമാണ് പഴയത് മാറ്റി പുതിയത് ഘടിപ്പിക്കുന്നത്.

കോൺക്രീറ്റ് പൊട്ടിച്ച് പഴയത് നീക്കാനാണ് ഏറെ സമയമെടുക്കുന്നത്. ഒരു ജോയിന്‍റിന്‍റെ പ്രവൃത്തി പോലും ഇത് വരെ പൂർത്തിയായിട്ടില്ല.

നാല് ജോയിന്‍റുകളിലും ഇവ മാറ്റിയിട്ടാലും പുതുതായി കോൺക്രീറ്റ് ചെയ്തശേഷം കോൺക്രീറ്റിന് മതിയായ ബലം ലഭിക്കുന്നതിന് ഒരാഴ്ചയിലേറെ സമയം വേണം. അതിന് ശേഷമാകും ടാറിംഗ്. പാലത്തിന്‍റെ പ്രവൃത്തി 10 നകം പൂർത്തിയാക്കാൻ കഴിയില്ലെന്ന് അധികൃതരും സൂചിപ്പിച്ചു. പകൽ സമയം മാത്രമാണ് പ്രവൃത്തി നടക്കുന്നത്.

19.33 ലക്ഷത്തിന്‍റെ പ്രവൃത്തിയാണ് നടക്കുന്നത്. പാലം അടച്ചത് കാരണം മേഖലയിലെ യാത്രക്കാർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ബസുകൾ തലശേരിയിൽ നിന്നും മാഹി പാലം (ന്യൂമാഹി ടൗൺ) വരെയാണ് സർവീസ് നടത്തുന്നത്. വടകരയിൽ നിന്നുള്ള ബസുകൾ മാഹി പാലത്തിന് സമീപം കെടിസി പെട്രോൾ പമ്പ് വരെയും സർവീസ് നടത്തുന്നു. ദേശീയ പാതയിൽ ധർമടം പാലത്തിന് സമീപം കൊടുവള്ളിയിൽ നിന്നും മാഹി പാലം വരെയുള്ള 11 കിലോമീറ്ററോളം ദൂരം താർ ചെയ്യുന്ന പ്രവൃത്തിയും നടക്കുന്നുണ്ട്. രാത്രിയിൽ മാത്രമാണ് പ്രവൃത്തി നടക്കുന്നത്. തലശേരി ടൗണിലാണ് ഇപ്പോൾ താറിടുന്നത്. ആറരകോടിയുടെ പ്രവൃത്തിയാണ് നടക്കുന്നത്. കെ.കെ. ബിൽഡേഴ്സാണ് പാലത്തിന്‍റെ അറ്റകുറ്റപ്പണിയും താറിടുന്ന പ്രവൃത്തിയും നടത്തുന്നത്.