വേണം പരിയാരത്ത് ഒരു ഫയർ സ്റ്റേഷൻ
Sunday, May 5, 2024 1:42 PM IST
പരിയാരം: മുറവിളി യാഥാർഥ്യമായില്ല. പരിയാരത്ത് എന്ന് വരും ഒരു ഫയർസ്റ്റേഷൻ. അഗ്നിശമന സേനാ നിലയത്തിനായി വർഷങ്ങൾക്ക് മുന്പ് എംഎൽഎ ആയിരിക്കെ ടി.വി. രാജേഷ് അതിനുള്ള ശ്രമം ആരംഭിച്ചെങ്കിലും വർഷങ്ങൾ പിന്നിട്ടിട്ടും യഥാർഥ്യത്തിൽ എത്തിയില്ല. 2020 ലാണ് കല്യാശേരി മണ്ഡലത്തിൽ ഫയർസ്റ്റേഷൻ നിർമിക്കാൻ സർക്കാർ അനുമതി നല്കിയത്.

ഇത് പഴയങ്ങാടിയിൽ വേണമെന്നും പരിയാരത്ത് വേണമെന്നും രണ്ട് അഭിപ്രായം വന്നെങ്കിലും ഒടുവിൽ സ്ഥലത്തിന്‍റെ ലഭ്യത കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലായതിനാൽ മെഡിക്കൽ കോളജ് പരിസരത്ത് തന്നെ ഫയർസ്റ്റേഷൻ സ്ഥാപിക്കാൻ തീരുമാനിക്കുകയും കടന്നപ്പള്ളി റോഡിൽ പഴയ പോലീസ് സ്റ്റേഷന് സമീപം സ്ഥലം കണ്ടെത്തുകയും ചെയ്തു.

ഇവിടെ അരയേക്കർ ഭൂമി റവന്യു-ഫയർഫോഴ്സ് അധികൃതർ പരിശോധിച്ച് ഉറപ്പിക്കുകയും ചെയ്തു. പിന്നിട് വന്ന ബജറ്റിൽ പ്രഖ്യാപനവും ഉണ്ടായി. എന്നാൽ, ഫയർസ്റ്റേഷൻ സ്ഥാപിക്കുന്നത് സംബന്ധിച്ച് പിന്നീട് നടപടികളൊന്നും ഉണ്ടായില്ല. കല്യാശേരി നിയോജക മണ്ഡലത്തിൽ ഒരു അത്യാഹിതം സംഭവിച്ചാൽ പയ്യന്നൂരിൽ നിന്നോ തളിപ്പറമ്പ്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നോ അഗ്നിശമന സേന എത്തുക മാത്രമാണ് ഏക ആശ്രയം.

കഴിഞ്ഞ ദിവസം കണ്ണപുരം പുന്നച്ചേരിയിൽ വാഹനാപകടം നടന്നപ്പോൾ രക്ഷാ പ്രവർത്തനം വൈകിയത് അടുത്ത് അഗ്നിരക്ഷാ സേന ഇല്ലാത്തതാണെന്ന് വിമർശനം ഉയർന്നിരുന്നു. എരമം-കുറ്റൂർ, കടന്നപ്പള്ളി-പാണപ്പുഴ, പരിയാരം, മാടായി, ചെറുകുന്ന്, കണ്ണപുരം, ചെറുതാഴം, മാട്ടൂൽ പഞ്ചായത്തുകളിൽ ഉള്ളവർക്ക് ഏറെ ഉപകാരപ്പെടുന്നതാണ് നിർദ്ദിഷ്ട മെഡിക്കൽ കോളജ് ഫയർസ്റ്റേഷൻ.

ഈ പ്രദേശത്ത് അപകടങ്ങളോ മറ്റോ സംഭവിക്കുമ്പോൾ എറെ വൈകിയാണ് ഇപ്പോൾ അഗ്നിരക്ഷാ സേനയുടെ സേവനം ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ അടിയന്തരമായി ഫയർസ്റ്റേഷൻ ആരംഭിക്കണമെന്നാണ് ആവശ്യം.