വാക്കുപാലിക്കാതെ വാട്ടർ അഥോറിറ്റി; പ്രദേശവാസികൾ പ്രക്ഷോഭത്തിലേക്ക്
Monday, May 6, 2024 1:29 AM IST
പേരട്ട: ഉളിക്കൽ പഞ്ചായത്തിലെ പേരട്ടയിൽ ജല ജീവൻ മിഷന്‍റെ ശുചീകരണ പ്ലാന്‍റിന്‍റെ നിർമാണ സമയത്ത് പൊളിഞ്ഞ വാട്ടർ ടാങ്ക് അഞ്ചാംകമ്പിനി റോഡ് പുനർനിർമിക്കാത്തതിൽ നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്. നിർമാണം പുരോഗമിക്കുന്ന ശുചീകരണ പ്ലാന്‍റിന് മുന്നിലൂടെ കടന്നുപോകുന്ന റോഡിന്‍റെ 40 മീറ്ററോളം ഭാഗം പുനർനിർമിച്ചു തരാമെന്ന് വാട്ടർ അഥോറിറ്റി ഉറപ്പ് നൽകിയിരുന്നത് പാലിക്കാതെ വന്നതോടെയാണ് പ്രദേശവാസികൾ പ്രതിക്ഷേധവുമായി മുന്നോട്ട് വന്നത്.

റോഡിന്‍റെ മറ്റുഭാഗത്തെ നവീകരണ പ്രവൃത്തികൾ പഞ്ചായത്ത് പൂർത്തിയാക്കിയെങ്കിലും വാട്ടർ അഥോറിറ്റി പൂർത്തിയാക്കേണ്ട 40 മീറ്റർ വരുന്ന ഭാഗം മണ്ണും കല്ലുമായി അപകടാവസ്ഥയിൽ ആണ്. ആദ്യ വേനൽ മഴയിൽ തന്നെ റോഡിൽ ചെളി നിറഞ്ഞതോടെ കാൽനട യാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത വിധം അപകടം നിറഞ്ഞതായി മാറിയിരിക്കുകയാണ്. റോഡിന്‍റെ ഒരുവശം വലിയ കുഴി ആയതുകൊണ്ട് വാഹനങ്ങൾ ചെളിയിൽ തെന്നി മാറി അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത ഉണ്ടെന്നനാണ് നാട്ടുകാർ പറയുന്നത്.

വാക്ക് പാലിക്കാതെ
വാട്ടർ അഥോറിറ്റി

അഞ്ചു ലക്ഷം രൂപ ചിലവിൽ റോഡിന്‍റെ പുനർനിർമാണ സമയത്ത് പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ള ജനപ്രതിനിധികൾക്ക് വാട്ടർ അഥോറിറ്റി എഇ നൽകിയ ഉറപ്പാണ് മാസങ്ങളായി പാലിക്കാതെ കിടക്കുന്നത്. മറ്റ് ഭാഗത്തെ ജോലികൾ പൂർത്തിയായിട്ടും റോഡിന്‍റെ ആരംഭത്തിൽ തന്നെ യാത്ര യോഗ്യമല്ലതെ കിടക്കുന്നത് പരിഹരിച്ചില്ലെങ്കിൽ നിർമാണം തടസപ്പെടുത്തികൊണ്ട് പ്രക്ഷോഭ പരിപാടിയിലേക്ക് നീങ്ങുമെന്നാണ് നാട്ടുകാർ പറയുന്നത്.

ഇപ്പോൾ നടക്കുന്ന ശുചീകരണ പ്ലാന്‍റിന്‍റെ നിർമാണ പ്രവൃത്തികൾ ഏകദേശം പൂർത്തിയാകാൻനായിട്ടും റോഡ് നിർമാണത്തിൽ വാട്ടർ അഥോറിറ്റി യാതൊരു നടപടികളും സ്വീകരിക്കാത്തത് നാട്ടുകാരെ പ്രകോപിച്ചിരിക്കുകയാണ്. സ്കൂൾ വിദ്യാർഥികളടക്കം 100 കുടുംബങ്ങൾ ഉപയോഗിക്കുന്ന റോഡാണ്. മുന്പ് കോടികൾ മുടക്കി നിർമിച്ച പ്രവർത്തിച്ചുവന്നിരുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പും ടാങ്കും പൊളിച്ചുമാറ്റിയാണ് ഇപ്പോഴത്തെ നിർമാണം.

പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ സനിധ്യത്തിൽ നൽകിയ ഉറപ്പാണ് വാട്ടർ അഥോറിറ്റി കാറ്റിൽ പറത്തുന്നത്. ശുചീകരണ പ്ലാന്‍റിന്‍റെ നിർമാണം അന്തിമഘട്ടത്തിൽ എത്തിയിട്ടും റോഡിന്‍റെ പ്രവൃത്തി ആരംഭിക്കാത്തതിൽ ജനപ്രതിനിധി എന്ന നിലയിൽ ജനത്തിന്‍റെ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടത് എന്‍റെ കൂടി ഉത്തരവാദിത്വമാണ്. അടിയന്തരമായി റോഡിന്‍റെ പ്രവൃത്തി ആരംഭിച്ചില്ലെങ്കിൽ ജനങ്ങൾക്കൊപ്പം സമരത്തിനിറങ്ങും.
-ബിജു വെങ്ങലപള്ളി,
വാർഡ് അംഗം


കുടിവെള്ളം എല്ലാവരുടെയും ആവശ്യം ആയതുകൊണ്ടാണ് ജനങ്ങൾ ഇതുവരെ ക്ഷമിച്ചത്. റോഡ് അടിയന്തരമായി പുനർനിർമിക്കാത്ത പക്ഷം വാട്ടർ അഥോറിറ്റിയുടെ നിർമാണ പ്രവർത്തങ്ങൾ ജനകീയ പങ്കാളിത്തത്തോടെ തടയും. 100ഓളം കുടുംബങ്ങൾ ഉപയോഗിക്കുന്ന വഴിയാണിത്. ചെളി നിറഞ്ഞ വഴിയിൽ അപകടസാധ്യത കൂടുതലാണ്. ഇരുചക്ര വാഹങ്ങൾ ആണ് ഇവിടെ കൂടുതലും അപകടത്തിൽ പെടുന്നത്.
മനോജ് പയ്യമ്പള്ളി,
പ്രദേശവാസി