കണ്ണൂർ വിമാനത്താവള പരിസരത്ത് വന്യജീവി; പുലിയെന്ന് സംശയം
Friday, May 3, 2024 1:46 AM IST
മട്ടന്നൂർ: കണ്ണൂർ വിമാനത്താവള പരിസരത്ത് പുലിയെന്ന സംശയിക്കുന്ന വന്യജീവിയെ കണ്ടെത്തി. എന്നാൽ വന്യജീവി പുലിയാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബുധനാഴ്ച രാത്രി പതിനൊന്നൊടെയാണ് വന്യജീവിയെ കണ്ടത്. സിഐഎസ്എഫ് നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെ വിമാനത്താവളത്തിന്‍റെ മൂന്നാം ഗേറ്റിന് സമീപത്തെ റോഡിലാണ് വന്യജീവിയെ കണ്ടെത്തിയത്. സിഐഎസ്എഫ് ഉദ്യോഗസ്ഥർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതരും എയർപോർട്ട് പോലീസും സ്ഥലത്ത് പരിശോധന നടത്തി.

കാടുപിടിച്ചു കിടക്കുന്ന പ്രദേശമായതിനാൽ പുലിയുണ്ടാകുമെന്ന സാധ്യതയുള്ളതിനാൽ വനം വകുപ്പ് കാമറ സ്ഥാപിക്കാനുള്ള നീക്കത്തിലാണ്. സമീപത്ത് നായയുടെ പകുതി ഭക്ഷിച്ച പഴക്കംചെന്ന ജഡം കണ്ടെത്തിയിട്ടുണ്ട്. പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് ഇറങ്ങി നടക്കാൻ പാടില്ലെന്ന് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.