"എംഎൽഎ സച്ചിൻ ദേവും ആര്യ രാജേന്ദ്രനും രാജിവച്ച് അന്വേഷണം നേരിടണം'
Monday, May 6, 2024 5:13 AM IST
കോഴിക്കോട്: കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിൽ ബാലുശേരി എംഎൽഎ സച്ചിൻ ദേവിനെയും മേയർ ആര്യ രാജേന്ദ്രനുമെതിരേ വഞ്ചിയൂർ കോടതി കേസെടുക്കാൻ നിർദേശിച്ച സാഹചര്യത്തിൽ എംഎൽഎയും മേയറും രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന് പട്ടികജാതി/വർഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂർ ആവശ്യപ്പെട്ടു.

ജനപ്രതിനിധികളും ദമ്പതികളുമായ ഇരുവരും നടുറോഡിൽ പരസ്യമായി നടത്തിയ നിയമ ലംഘനത്തിൽ വിവിധ വകുപ്പുകളോടെ കോടതി കേസെടുക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ട സാഹചര്യത്തിൽ എംഎൽഎ സ്ഥാനത്ത് തുടരാനുള്ള ധാർമിക ഉത്തരവാദിത്വം ഇരുവർക്കും നഷ്ടമായിരിക്കുകയാണ്.

തെരഞ്ഞെടുത്ത ജനങ്ങളോട് കൂറു പുലർത്തുന്നവരാണെങ്കിൽ ഇരുവരും ഉടൻ രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന് സതീഷ് പാറന്നൂർ ആവശ്യപ്പെട്ടു.