ഓട്ടുറുമ ശല്യത്തിൽ പൊറുതിമുട്ടി മടന്പത്തുകാർ
Monday, May 6, 2024 1:29 AM IST
മടമ്പം: വേനൽമഴ പെയ്തതോടെ മടമ്പം മേഖലയിലാകെ ഓട്ടുറുമ അഥവാ മുപ്ലി വണ്ട് ശല്യം. മടമ്പത്തിന് പുറമെ രണ്ടുദിവസമായി തൃക്കടമ്പ്, വഞ്ഞൂർ, കൈവെട്ടിച്ചാൽ, അലക്സ് നഗർ, വെല്ലിടം, പ്ടാരി, ചുണ്ടപ്പറമ്പ് ഭാഗങ്ങളിലും ശല്യം രൂക്ഷമാണ്. ഇവകാരണം വീട്ടുകാർ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. ആയിരക്കണക്കിന് വണ്ടുകളുടെ ഇരച്ചു കയറ്റവും വീടുകൾക്കുള്ളിലുള്ള ഇവയുടെ രാത്രി സഞ്ചാരവും ആണ് പ്രധാനപ്രശ്‌നം.

വീടുകളിൽ കടക്കുന്ന വണ്ട് ഭിത്തികളിലും തട്ടുകളിലും പറ്റിപ്പിടിച്ചിരിക്കും. കൂട്ടമായി എത്തുന്ന ഇവയെ തുരത്താൻ മാർഗമില്ലാതെ വിഷമിക്കുകയാണു പ്രദേശവാസികൾ. വേനൽമഴ പെയ്തതോടെ ഒട്ടുറുമയുടെ എണ്ണം കൂടിയിട്ടുണ്ടന്നു നാട്ടുകാർ പറയുന്നു. റബർ തോട്ടങ്ങൾക്കു സമീപമുള്ള വീടുകളിലാണ് ഇവയുടെ ശല്യം ഏറെയും. ഓടിട്ട വീടുകളുടെ മച്ചിന്‍റെ മുകളിലും ഭിത്തികളിലും പകൽ വണ്ടുകൾ കൂട്ടം കൂടിയിരിക്കും. രാത്രി ലൈറ്റുകളിടുന്നതോടെ വണ്ടുകൾ ഭിത്തികളിൽ നിറയും.

ലൈറ്റ് അണച്ചാൽ വെളിച്ചം കാണുന്ന മറ്റൊരിടത്തേക്കു പറക്കും. ചില സമയങ്ങളിൽ വണ്ടിൻകൂട്ടം ഇളകി വീഴും. വീഴ്ച മിക്കവാറും താഴെയുള്ള ഭക്ഷണപ്പാത്രത്തിലോ കിടക്കയിലോ ആയിരിക്കും. കീടനാശിനികൾ പ്രയോഗിച്ചിട്ടും മണ്ണെണ്ണ തളിച്ചിട്ടും വണ്ടുകളെ പൂർണമായി തുരത്താൻ സാധിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. വണ്ടുകളെ തൂത്തുവാരി മണ്ണെണ്ണ ഒഴിച്ച് നശിപ്പിച്ചാലും രാത്രിയാകുന്നതോടെ വീണ്ടും കൂട്ടത്തോടെ മറ്റൊരു സംഘമെത്തുകയാണെന്നും വീട്ടുകാർ പറയുന്നു.