നിരോധിച്ച കളനാശിനി ഉപയോഗിക്കുന്നതായി പരാതി
Tuesday, June 25, 2024 7:45 AM IST
മാനന്തവാടി: കാട്ടിക്കുളത്ത് സ്വകാര്യ തോട്ടത്തിൽ നിരോധിച്ച അതിമാരക കളനാശിനി ഉപയോഗിക്കുന്നതായി പരാതി. ഇത് സംബന്ധിച്ച് കാട്ടിക്കുളം കോട്ടക്കാട്ട് ഫിലിപ്പ് ജോസ് കൃഷി വകുപ്പിനും പോലീസിനും റവന്യു വകുപ്പിനും പരാതി നൽകി. 30 ഏക്കറോളം സ്ഥലത്ത് കളനാശിനി ഉപയോഗം നടത്തിയതിനാൽ ശാരീരിക അസ്വസ്ഥത ഉണ്ടായതായും പരാതിക്കാരൻ ആരോപിക്കുന്നു. കേരളത്തിൽ നിരോധിച്ച കളനാശിനി ഉപയോഗിച്ചതായാണ് കാട്ടിക്കുളം ടൗണിലെ സ്വകാര്യ എസ്റ്റേറ്റിനെതിരേ പരാതി ഉയർന്നിരിക്കുന്നത്.

അമിതമായ കളനാശിനി ഉപയോഗംമൂലം തനിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതായും പരാതിയിൽ പറയുന്നു. ഉപയോഗിക്കുന്പോൾ കൃഷിവകുപ്പിൽനിന്നു മുൻകൂട്ടി അനുമതി വാങ്ങണമെന്ന നിബന്ധന പാലിക്കാതെയാണ് 30 ഏക്കർ സ്വകാര്യ ഭൂമിയിൽ കളനാശിനി ഉപയോഗിച്ചതെന്നും സമീപത്തെ വീടുകളിലെ കിണറുകളും മറ്റു ജലസ്രോതസുകളും മലിനമായതായും പരാതിയിൽ പറയുന്നു. എന്നാൽ നിയമാനുസൃതമായ കളനാശിനിയാണ് ഉപയോഗിച്ചതെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തോട്ടം ഉടമ പറഞ്ഞു.