വേലിയന്പം-നടവയൽ റോഡ്: പ്രക്ഷോഭം ശക്തമാക്കുമെന്ന് ആക്‌ഷൻ കമ്മിറ്റി
Wednesday, June 26, 2024 5:53 AM IST
പുൽപ്പള്ളി: വേലിയന്പം-നടവയൽ റോഡിന്‍റെ നിർമാണത്തിൽ പുൽപ്പള്ളി പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളെ അവഗണിക്കുന്നതിനെതിരായ പ്രക്ഷോഭം ശക്തമാക്കുമെന്ന് ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൂടോത്തുമ്മൽ മുതൽ വേലിയന്പം വരെയുള്ള റോഡ് പുതുതായി ടാർ ചെയ്യുന്നതിനും സംരക്ഷണ ഭിത്തികൾ, കലുങ്കുകൾ തുടങ്ങിയവ നിർമിക്കുന്നതിനും രാഹുൽ ഗാന്ധി എംപിയുടെ ഗ്രാമ വികസന ഫണ്ടിൽനിന്നാണ് തുക വകയിരുത്തിയത്.

റോഡിന്‍റെ എസ്റ്റിമേറ്റ് തയാറാക്കിയപ്പോൾ മുതൽ നെയ്ക്കുപ്പ മുതൽ വേലിയന്പം വരെ പുൽപ്പള്ളി പഞ്ചായത്തിൽ ഉൾപ്പെടുന്ന ഭാഗത്തെ അവഗണിച്ചു. കൂടോത്തുമ്മൽ മുതൽ നെയ്ക്കുപ്പ വരെ റോഡ് വീതി കൂട്ടിയും പുൽപ്പള്ളി പഞ്ചായത്തിലൂടെയുള്ള ഭാഗത്ത് വീതി കുറച്ചും ടാർ ചെയ്യുന്നതിനുള്ള എസ്റ്റിമേറ്റാണ് തയാറാക്കിയത്.

വനത്തിലൂടെ കടന്നുപോകുന്ന ഭാഗത്ത് നിലവിലേതിലും വീതിയിൽ ടാറിംഗ് നടത്താൻ വനം വകുപ്പ് തടസം നിൽക്കുന്നുവെന്ന കാരണമാണ് ഇതിന് അടിസ്ഥാനമായി പറയുന്നത്. റോഡിൽ പുൽപ്പള്ളി പഞ്ചായത്തിൽ ഉൾപ്പെട്ട ഭാഗത്ത് മൂന്നു കലുങ്ക് വേണ്ടതാണെങ്കിലും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയില്ല.

ഇക്കാര്യങ്ങൾ എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികളെ അറിയിച്ചെങ്കിലും പരിഹരിക്കുമെന്ന പതിവ് പല്ലവിയാണ് ഉണ്ടായത്. റോഡിൽ നെയ്ക്കുപ്പ മുതൽ വേലിയന്പം വരെ ഭാഗം വീതി കുറച്ച് ടാർ ചെയ്യാനുള്ള നീക്കം അനുവദിക്കില്ലെന്നും ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ബാബു നന്പുടാകം, സജി വിരിപ്പാമറ്റം, സി.പി. ജോയി, ജെയ്സണ്‍ ചാരുവേലിൽ, കെ.എം. ജയചന്ദ്രൻ, പി.എം. ജോർജ് എന്നിവർ പങ്കെടുത്തു.