ബ്ലോക്ക് അംഗത്തെ അയോഗ്യനാക്കി; പാറക്കടവ് ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് 30ന്
Friday, July 5, 2024 5:00 AM IST
നാദാപുരം: തൂണേരി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷനിൽ ഈ മാസം 30ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നിലവിലെ ഡിവിഷൻ അംഗം മുസ്‌ലിം ലീഗിലെ ഉമേഷ് പെരുവങ്കര തുടർച്ചയായി ബോർഡ് യോഗങ്ങളിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് അയോഗ്യനാക്കിയത്. ഇതേ തുടർന്നാണ് ഡിവിഷനിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസുകാരനായ ഉമേഷ് മുസ്‌ലിം ലീഗിന്‍റെ കുത്തക മണ്ഡലത്തിൽ മത്സരിക്കുകയായിരുന്നു. സംവരണ മണ്ഡലമായതോടെയാണ് ഉമേഷിനെ മത്സരിപ്പിക്കാൻ ലീഗ് നേതൃത്വം നിർബഡിതമായത്. മുസ്‌ലിം ലീഗ് ചിഹ്നത്തിൽ മത്സരിച്ച ഇദ്ദേഹം നാലായിരത്തിൽപരം വോട്ടിന്‍റെ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.

വിദേശത്ത് ജോലി ചെയ്യുന്നതിനിടെ നാട്ടിൽ എത്തിയപ്പോഴായിരുന്നു കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിനു ശേഷം വിദേശത്തേക്ക് തന്നെ പോയതോടെ ബ്ലോക്ക് പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം വരികയും തുടർച്ചയായി അവധിയിലാവുകയും ചെയ്തു. ഇതോടെ പഞ്ചായത്ത്‌രാജ് ചട്ടപ്രകാരം ഇദ്ദേഹത്തെ അയോഗ്യനായി പ്രഖ്യാപിക്കുകയും അംഗത്വം നഷ്ടപ്പെടുകയുമായിരുന്നു.

സംവരണമണ്ഡലമായതിനാൽ ലീഗ് നേതൃത്വം വീണ്ടും സ്ഥാനാർഥിയെ തേടിയുള്ള ഓട്ടത്തിലാണ്. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മികച്ച നേട്ടമാണ് ഡിവിഷൻ ഉൾക്കൊള്ളുന്ന തൂണേരി ചെക്യാട് പഞ്ചായത്തുകളിൽ യുഡിഎഫ് നേടിയത്. പാർലമെന്‍റ് തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആദ്യതെരഞ്ഞെടുപ്പായതിനാൽ ആ മികവ് നിലനിർത്താനാകും യുഡിഎഫ് ശ്രമം.

എന്നാൽ സ്വതന്ത്ര വേഷം ഒടുവിൽ ലീഗിന് തിരിച്ചടിയാകുന്ന സാഹചര്യവും നിലവിലുണ്ട്. വാണിമേൽ പഞ്ചായത് പ്രസിഡന്‍റ് പദം 2017ൽ എസ്‌സി എസ്ടി സംവരണമായി പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസുകാരനായ യു.സി. ജയനെ ലീഗ് ചിഹ്നത്തിൽ മത്സരിപ്പിച്ച് വിജയിപ്പിക്കുകയും പ്രസിഡന്‍റ് സ്ഥാനം നൽകുകയുമായിരുന്നു. കാലാവധി കഴിഞ്ഞപ്പോൾ അദ്ദേഹം കോൺഗ്രസ് വിട്ട് സിപിഐയിലേക്ക് ചേക്കേറുകയാണുണ്ടായത്.