മാലിന്യനീക്കം നിലച്ചു; കാരശേരിയിൽ പ്രതിപക്ഷ പ്രതിഷേധം
Thursday, July 4, 2024 5:00 AM IST
മുക്കം: കാരശേരി പഞ്ചായത്തിൽ കഴിഞ്ഞ മൂന്നര മാസമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നില്ലെന്നും എംസിഎഫ് പൂട്ടിക്കിടക്കുകയാണെന്നും ആരോപിച്ച് ഭരണസമിതി യോഗത്തിൽ ഇടതു അംഗങ്ങളുടെ പ്രതിഷേധം.

പകരം സംവിധാനം ഒരുക്കാൻ തുടർച്ചയായി പരാജയപ്പെടുകയാണെന്നും ഇന്നലെ ചേർന്ന ഭരണസമിതിയിൽ അജണ്ട ഉൾപ്പെടുത്തിയിരുന്നെങ്കിലും ഒരു രേഖയും ഹാജരാക്കാതെ ഭരണസമിതി യോഗത്തെ തെറ്റിധരിപ്പിക്കാൻ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രമിച്ചെന്നും ഇടതുപക്ഷ അംഗങ്ങൾ ആരോപിച്ചു.

കറുത്തപറമ്പിൽ താത്കാലിക സൗകര്യം ഒരുക്കിയതായി പറഞ്ഞെങ്കിലും ഒരു രേഖയും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. വാല്യുവേഷൻ സർട്ടിഫിക്കറ്റും എഗ്രിമെന്‍റും അവശ്യപ്പെട്ടെങ്കിലും ഒന്നും ഉണ്ടായിരുന്നില്ലെന്നും തുടർന്ന് പ്രതിഷേധിച്ചതോടെ യോഗം ബഹളത്തിൽ കലാശിക്കുകയായിരുന്നെന്നും ഇടത് അംഗങ്ങൾ പറഞ്ഞു.

മൂന്ന് മാസമായി ഹരിത കർമ സേന അംഗങ്ങൾക്ക് ഒരു രൂപ പോലും വരുമാനമില്ല. ജില്ലയിൽ 59 പഞ്ചായത്തുകൾ എ പ്ലസ് നേടുകയും, 17 ഓളം പഞ്ചായത്തുകൾ തൊട്ടടുത്തെത്തുകയും ചെയ്തപ്പോൾ കാരശേരി പഞ്ചായത്ത് ഏറ്റവും പിറകിലാണ്. ഇതിനു കാരണം പഞ്ചായത്ത് ഭരിക്കുന്നവരുടെ അനാസ്ഥയാണെന്നും ഇടത് അംഗങ്ങൾ പറഞ്ഞു.

"ആരോപണം അടിസ്ഥാന രഹിതം'

കാരശേരി പഞ്ചായത്തിലെ എംസിഎഫുമായി ബന്ധപെട്ട് എൽഡിഎഫ് അംഗങ്ങൾ നടത്തുന്ന ആരോപണം അടിസ്ഥാന രഹിതമെന്നു വൈസ് പ്രസിഡന്‍റ് ജംഷിദ് ഒളകര. താൽക്കാലികമായി എംസിഎഫിനു കറുത്തപറമ്പിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അത് അറിഞ്ഞിട്ടും മറച്ചു വച്ചാണ് ഇടതു അംഗങ്ങൾ ആരോപണം ഉന്നയിക്കുന്നതെന്നും വൈസ് പ്രസിഡന്‍റ് പറഞ്ഞു.

പഞ്ചായത്ത് പലസ്ഥലങ്ങൾ വാങ്ങുവാൻ വേണ്ടി നോക്കിയെങ്കിലും വാല്യുവേഷൻ കിട്ടാത്തത് കൊണ്ടാണ് സ്ഥലം വാങ്ങുവാൻ കഴിയാത്തത്. എന്നിരുന്നാലും താൽകാലികാമായി സ്ഥലം കണ്ടു പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നും സ്ഥലം വാങ്ങുവാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും വൈസ് പ്രസിഡന്‍റ് പറഞ്ഞു.

അടുത്ത ദിവസം തന്നെ ഹരിത കർമസേന അംഗങ്ങളുടെ യോഗം വിളിക്കാനും ഈ വരുന്ന ചൊവ്വാഴ്ച മുതൽ ഹരിത കർമസേന വീടുകളിൽ നിന്ന് പ്ലാസ്റ്റിക് എടുക്കുവാനും തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

ഇതൊക്കെ മറച്ചുവച്ചാണ് ഇടത് അംഗങ്ങൾ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാർ പഞ്ചായത്തിലേക്ക് വേണ്ട ഉദ്യോഗസ്ഥരെ നൽകാതെ ഭരണ സ്തംഭനം ഉണ്ടാക്കുവാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.