ലക്ഷങ്ങളുടെ സ്വര്‍ണവും പണവും തട്ടിയെടുത്തു : ബാലുശേരി അര്‍ബന്‍ ബാങ്ക് വനിതാ കളക്ഷന്‍ ഏജന്‍റിനെതിരേ കേസ്
Thursday, July 4, 2024 5:00 AM IST
കോഴിക്കോട്: ഇടതുപക്ഷം ഭരിക്കുന്ന ബാലുശേരി അര്‍ബന്‍ ബാങ്കിന്‍റെ വനിതാ കളക്ഷന്‍ ഏജന്‍റ് ലക്ഷക്കണക്കിനു രൂപയുടെ സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്ത സംഭവത്തില്‍ കേസെടുത്ത് പോലീസ്. കളക്ഷന്‍ ഏജന്‍റ് തുരുത്ത്യാട് നമ്പിടി വീട്ടില്‍ മിനി സജീവന്‍റെ പേരില്‍ ബിഎന്‍എസ്‌ 406, 420 വകുപ്പ് പ്രകാരം വഞ്ചനാക്കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്.

തട്ടിപ്പ് നടന്നതുമായി ബന്ധപ്പെട്ട് ജൂണ്‍ 24ന് തട്ടിപ്പിനിരയായ അഞ്ചുപേര്‍ ബാലുശേരി പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം നടത്താതെ പോലീസ് ഒഴിഞ്ഞുമാറുകയായിരുന്നു. തട്ടിപ്പ് വാര്‍ത്താമാധ്യമങ്ങളില്‍ വന്നതോടെ പോലീസ് കളക്ഷന്‍ ഏജന്‍റ് മിനിയെയും പരാതിക്കാരെയും സ്റ്റേഷനില്‍ വിളിപ്പിച്ച് മധ്യസ്ഥ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

തിങ്കളാഴ്ച വീണ്ടും വിളിപ്പിച്ചപ്പോള്‍ മധ്യസ്ഥ ശ്രമത്തിന്‍റെ ഭാഗമായുള്ള കരാര്‍ ഒപ്പിട്ട് നല്‍കാന്‍ മിനി സജീവന്‍ വിസമ്മതിക്കുകയും സ്വര്‍ണവും പണവും വാങ്ങിയതിന് തെളിവില്ലെന്നു പറഞ്ഞ് പരാതിക്കാരോട് കോടതിയില്‍ പോകാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. തെളിവില്ലെന്ന കാരണം പറഞ്ഞ് പോലീസും പരാതിക്കാരെ കൈയൊഴിഞ്ഞു.

ഇതിനിടെ ബിജെപിയുടെ നേതൃത്വത്തില്‍ അര്‍ബന്‍ ബാങ്കിലേക്ക് പ്രതിഷേധ മാര്‍ച്ചും നടന്നു. പണവും സ്വര്‍ണവും നഷ്ടപ്പെട്ടവര്‍ യോഗം വിളിച്ച് ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കാനും സമരം സംഘടിപ്പിക്കാനും തീരുമാനിച്ചിരുന്നു.പോലീസ് നടപടി എടുക്കാത്തതിനെതിരേ കോണ്‍ഗ്രസും രംഗത്തുവന്നതോടെ പോലീസ് ചൊവ്വാഴ്ച വൈകീട്ടോടെ കേസെടുക്കുകയായിരുന്നു.

അഞ്ച് പരാതിക്കാരില്‍ തുരുത്ത്യാട് പിലാത്തോട്ടത്തില്‍ പ്രിയയുടെ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്. പ്രിയക്ക് 52 പവന്‍ സ്വര്‍ണവും 15 ലക്ഷം രൂപയുമാണ് നഷ്ടമായിട്ടുള്ളത്. പ്രിയയുടെ മൊഴിയെടുത്തിട്ടുണ്ട്. ബാലുശേരിയിലെ 22 കുടുംബങ്ങളില്‍ നിന്നായി 428 പവനും 80 ലക്ഷം രൂപയുമാണ് തട്ടിയെടുത്തതെന്നാണ് പരാതി.