ആശുപത്രി കെട്ടിടത്തിനു സമീപം മാലിന്യം കുഴിച്ചുമൂടാനുള്ള ശ്രമം തടഞ്ഞു
Friday, July 5, 2024 4:55 AM IST
കോഴിക്കോ്ട: ഫറോക്ക് ചന്തയിലെ താലൂക്ക് ആശുപത്രി കെട്ടിടത്തിനു സമീപം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കുഴിച്ചുമൂടാനുള്ള ശ്രമം നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും ചേർന്ന് തടഞ്ഞു. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം കുഴിയെടുത്ത് സിറിഞ്ചും പ്ലാസ്റ്റിക്കും ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ കുഴിച്ചുമൂടാനുള്ള ശ്രമമാണ് തടഞ്ഞത്.

ആശുപത്രി കെട്ടിടം നിർമ്മിക്കുന്നതിന് മുന്നോടിയായി, ഇവിടെയുണ്ടായിരുന്ന മാലിന്യം നിർമാണ കന്പനിയുടെ തൊഴിലാളികൾ താമസിക്കുന്ന ടിപ്പുസുൽത്താൻ കോട്ടയിലെ ലേബർ ക്യാന്പിന് സമീപത്തേക്ക് മാറ്റിയിരുന്നു.

കഴിഞ്ഞ ദിവസം നിർമാണ കന്പനി തൊഴിലാളികൾ ഇതിന് തീയിട്ടിരുന്നു. കനത്ത പുക ഉയർന്നതോടെ സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപെടുകയും തടയുകയും ചെയ്തിരുന്നു. നാട്ടുകാർ പരാതിപ്പെട്ടതോടെ ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ഇതിന് പിന്നാലെ മാലിന്യം ഇവിടെനിന്ന് മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു.

ഇതിനു പിന്നാലെയാണ് ഇന്നലെ രാവിലെ കെട്ടിടത്തിനു സമീപം കുഴിയെടുത്ത് മാലിന്യം കുഴിച്ചുമൂടാൻ ശ്രമമുണ്ടായത്. ഫറോക്ക് നഗരസഭ ചെയർമാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, നഗരസഭ ഉദ്യോഗസ്ഥർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ വിവരമറിഞ്ഞ് സ്ഥലത്തെത്തി.