റെയില്‍വേ സ്റ്റേഷനില്‍നിന്ന് 981 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
Friday, July 5, 2024 4:55 AM IST
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 981 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത് എക്സൈസ്. വയനാട് വെള്ളമുണ്ട സ്വദേശി ഇസ്മയിലി(26)ല്‍ നിന്നാണ് ഒരു കിലോയോളം വരുന്ന എംഡിഎംഎ പിടിച്ചെടുത്തത്. എക്സൈസ് സ്പെഷല്‍ സ്ക്വാഡും എക്സൈസ് ഇന്‍റലിജന്‍സ് വിഭാഗവും ചേര്‍ന്നാണ് റെയില്‍ സ്റ്റേഷനില്‍ പരിശോധന നടത്തിയത്. ജില്ലയിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്.

രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു റെയില്‍ സ്റ്റേഷനില്‍ പരിശോധന നടത്തിയത്. ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെടുത്തത്. യുവാവിനെതിരെ മറ്റു കേസുകളൊന്നുമില്ല.

പിടികൂടിയ എംഡിഎംഎ വലിയ അളവില്‍ ഉള്ളത് കൊണ്ട് ഒരു വലിയ കണ്ണി പിന്നിലുണ്ടെന്നാണ് എക്സൈസ് സംശയിക്കുന്നത്. അതുകൊണ്ട് തന്നെ സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ വിശദമായ ചോദ്യം ചെയ്യല്‍ നടന്ന് വരികയാണെന്ന് എക്സൈസ് അറിയിച്ചു.

ദില്ലിയില്‍നിന്നും എത്തിച്ച എംഡിഎംഎ കോഴിക്കോട്ടെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു പ്രതി ലക്ഷ്യമിട്ടിരുന്നത്. കൊയിലാണ്ടി, വടകര തുടങ്ങിയ മേഖലയില്‍ എത്തിച്ച് വിതരണം നടത്താനായിരുന്നു പ്രതിയുടെ നീക്കം. യുവാക്കളെയും വിദ്യാര്‍ഥികളെയുമാണ് പ്രതി ഉന്നം വെച്ചിരുന്നത്.

കഴിഞ്ഞ മാസം മുപ്പതിന് ഡല്‍ഹിയില്‍ ഒരു ആഫ്രിക്കക്കാരനില്‍ നിന്നാണ് ഇസ്മയിൽ എംഡിഎംഎ വാങ്ങിയതെന്നാണ് എക്സൈസ് പറയുന്നത്.മംഗള എക്‌സ്പ്രസിലാണ് ഇയാള്‍ കോഴിക്കോട്ടെത്തിയതെന്നാണ് വിവരം.