മഞ്ചേരി മെഡിക്കല്‍ കോളജില്‍ നേത്ര ശസ്ത്രക്രിയ മുടങ്ങി
Monday, May 6, 2024 5:38 AM IST
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജിലെ നേത്രരോഗ വിഭാഗം ഓപ്പറേഷന്‍ തിയേറ്റര്‍ കഴിഞ്ഞ രണ്ടുമാസമായി അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ടിരിക്കുന്നതിനാല്‍ നേത്ര ശസ്ത്രക്രിയകള്‍ പൂര്‍ണമായും മുടങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന പ്രായമായവരടക്കം നിര്‍ധനരായ രോഗികള്‍ തിരിച്ചു പോകുന്ന സ്ഥിതി വിശേഷമാണ് നിലവില്‍.

ജില്ലയില്‍ സാധാരണക്കാരായ ജനങ്ങളുടെ ആശാകേന്ദ്രമായ ഈ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്റര്‍ അടഞ്ഞു കിടക്കുന്നത് പാവപ്പെട്ട രോഗികള്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മാസത്തില്‍ 150 ലധികം ശസ്ത്രക്രിയകള്‍ നടന്നത് ഇപ്പോള്‍ പൂര്‍ണമായും നിലച്ച മട്ടാണ്.

സൗജന്യമായി മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നു ലഭ്യമാകുന്ന നേത്ര ശസ്ത്രക്രിയകള്‍ക്ക് സ്വകാര്യആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികള്‍. ഓപ്പറേഷന്‍ തിയേറ്റര്‍ എത്രയും പെട്ടെന്ന് പ്രവര്‍ത്തന സജ്ജമാക്കണമെന്ന ആവശ്യം നിരന്തരം ജനങ്ങളുടെ ഭാഗത്ത് നിന്നു ഉയരുമ്പോഴും തിയേറ്റര്‍ എന്നു തുറക്കാനാകുമെന്നു പോലും ഉറപ്പു നല്‍കാനാകാതെ ഇരുട്ടില്‍ തപ്പുകയാണ് ആശുപത്രി അധികൃതര്‍.

തിയേറ്ററിലെ അറ്റകുറ്റപണികള്‍ ഒച്ചിഴയുന്ന പോലെ നീങ്ങുമ്പോഴും അനങ്ങാപ്പാറ നയം തുടരുന്നതിനെതിരേ ശക്തമായ പ്രതിഷേധമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നുയരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളജിനോടുള്ള അവഗണനയുടെ തുടര്‍ച്ചയായേ ഈ അനിശ്ചിതമായ അടച്ചുപൂട്ടലിനെ കാണാന്‍ സാധിക്കൂവെന്നാണ് പൊതുഅഭിപ്രായം.

ഡോക്ടര്‍മാരുടെ അഭാവത്താല്‍ സര്‍ജറികളുടെ എണ്ണം മാസങ്ങളായി കുറഞ്ഞിരുന്നു. സര്‍ജറികള്‍ മുടങ്ങിയതോടെ സാധാരണക്കാരായ ജനങ്ങളുടെ ദുരിതം വര്‍ധിക്കുകയാണ്.