വാളംതോട് കുരിശുമലയില്‍ തീപിടിത്തം
Monday, May 6, 2024 5:38 AM IST
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ വാളംതോട് കുരിശുമലയിലുണ്ടായ തീപിടിത്തത്തില്‍ ഹെക്ടര്‍ കണക്കിന് പുല്‍മേടുകള്‍ കത്തിനശിച്ചു. വനപാലകരും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാന്‍ ശ്രമം തുടങ്ങി. നിലമ്പൂര്‍ മേഖലയില്‍ വനംപരിസ്ഥിതി ദുര്‍ബല മേഖലയില്‍പ്പെട്ട പുല്‍മേടുകളാണ് കത്തിയമര്‍ന്നത്. നിരവധി സസ്യജാലങ്ങളുടെ കലവറ കൂടിയാണ് ഈ മേഖല.

സമുദ്രനിരപ്പില്‍ നിന്ന് 2000 അടിയോളം ഉയരത്തില്‍ പരന്നു കിടക്കുന്ന ഈ പുല്‍മേടുകള്‍ വിനോദ സഞ്ചാരികളുടെ ആകര്‍ഷക കേന്ദ്രം കൂടിയാണ്. പുല്‍മേടുകള്‍ നിന്നിരുന്ന സ്ഥലങ്ങള്‍ ഇപ്പോള്‍ കരിഞ്ഞു കിടക്കുന്ന പാറക്കെട്ടുകളായി മാറിയിട്ടുണ്ട്.

ചാലിയാര്‍ പഞ്ചായത്തിലെ വാളംതോട് നായാടംപൊയിലിലെ പ്രധാന ടൂറിസം കേന്ദ്രമായ കുരിശുമല സ്ഥിതി ചെയ്യുന്ന ഇഎഫ്എല്‍ മേഖലയില്‍ ഉള്‍പ്പെട്ട ഭാഗത്താണ് ഇന്നലെ വൈകുന്നേരം തീ പടര്‍ന്നത്.

അകമ്പാടം വനംസ്റ്റേഷനിലെ വനപാലകരും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചുകൊണ്ടിരിക്കുന്നത്. വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന വ്യക്തികളുടെ കൃഷിയിടങ്ങളിലേക്കും തീ പടര്‍ന്നിട്ടുണ്ട്. കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് ഇത് കാരണമായിട്ടുണ്ട്. തീ പടര്‍ന്ന സാഹചര്യത്തില്‍ ഈ മേഖലയിലേക്ക് ടൂറിസ്റ്റുകള്‍ക്ക് വിലക്കുണ്ട്.