ബംഗ്ലാവ്കുന്ന് റോഡിലെ ഗര്‍ത്തങ്ങള്‍ അപകട കെണിയാകുന്നു
Monday, May 6, 2024 5:38 AM IST
നിലമ്പൂര്‍: ചന്തക്കുന്ന് ബംഗ്ലാവ്കുന്ന് റോഡ് തകര്‍ന്ന് വലിയ കുഴികളാവുകയും കുഴിയില്‍ വീണ് കാല്‍നട യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതും നിത്യസംഭവമാകുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മസ്ജിദിലേക്കു പുറപ്പെട്ട ചീരങ്ങന്‍ അബ്ദുള്‍സലാമിനു മസ്ജിദിന്‍റെ മുന്നിലുള്ള കുഴിയില്‍ വീണു പരിക്കേറ്റു. ഇയാളെ ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വില്ലേജ് രേഖകളില്‍ ബിടിആറില്‍ പുറമ്പോക്ക് കേരള സര്‍ക്കാര്‍ എന്നു രേഖപ്പെടുത്തുകയും എഫ്എംബിയില്‍ 260.3 മീറ്റര്‍ നീളം ദൂരം വരുന്ന ഈ റോഡിന് വനംവകുപ്പ് അവകാശവാദം ഉന്നയിക്കുകയും റോഡിന് ഇരുവശവും വനംവകുപ്പ് 10 ജണ്ടകള്‍ സ്ഥാപിക്കുകയും ചെയ്തതിനാല്‍ റോഡ് കുഴികള്‍ അടച്ച് അറ്റകുറ്റപണി നടത്താന്‍ ആരും തയാറാകുന്നില്ല.

റോഡ് നന്നാക്കാത്തതിനാലും വകുപ്പിന്‍റെ റോഡിന്‍മേലുള്ള അവകാശവാദത്തിനെതിരേയും മറ്റും മുന്‍ നഗരസഭ കൗണ്‍സിലറും പൊതുപ്രവര്‍ത്തകനുമായ മുസ്തഫ കളത്തുംപടിക്കല്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഗവണ്‍മെന്‍റ് ചീഫ് സെക്രട്ടറി, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍, ചീഫ് കണ്‍സര്‍വേറ്റര്‍, ജില്ലാ കളക്ടര്‍, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, നിലമ്പൂര്‍ തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, നഗരസഭ സെക്രട്ടറി തുടങ്ങി 10 പേര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയക്കുകയും കേസ് പരിഗണനയിലുമാണ്.

പ്രായമേറിയവരും വിദ്യാര്‍ഥികളും കുട്ടികളടക്കം സഞ്ചരിക്കുന്ന ഈ റോഡിന്‍റെ ശോചനീയാവസ്ഥ ജനങ്ങളുടെ സഞ്ചാരത്തിന് ഭീഷണിയായതിനാല്‍ റോഡ് നന്നാക്കണമെന്ന ജനങ്ങളുടെ ആവശ്യം ശക്തിയാര്‍ജിച്ചിട്ടുണ്ട്.