ഏറ്റവും വലിയ സന്പത്ത് ദൈവം നൽകുന്ന സമാധാനം: ക്ലീമിസ് കാതോലിക്കാ ബാവ
Friday, March 29, 2024 5:35 AM IST
തിരുവനന്തപുരം: ദൈവം നൽകുന്ന സമാധാനം പണത്തിനോ അധികാരത്തിനോ നൽകാൻ കഴിയില്ലെന്നു മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. ദൈവം നൽകുന്ന സമാധാനമാണ് മനുഷ്യന്‍റെ ഏറ്റവും വലിയ സന്പത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിന്‍റെ ആഭിമുഖ്യത്തിൽ പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന വിശുദ്ധവാര ശുശ്രൂഷയിൽ വചനശുശ്രൂഷ നൽകുകയായിരുന്നു അദ്ദേഹം. സൃഷ്ടാവ് സൃഷ്ടിയുടെ മുന്നിൽ തലകുനിച്ച് പാദംകഴുകി ചുംബിച്ച അപൂർവങ്ങളിൽ അപൂർവമായ നിമിഷങ്ങളുടെ ഓർമകളാണ് പെസഹാ ദിനത്തിന്‍റെ സവിശേഷയെന്നും കർദിനാൾ പറഞ്ഞു.

ദൈവം സത്യമാണ്, സ്നേഹമാണ്, ക്ഷമയാണ്, കരുണയാണ്. ദൈവഹിതം അനുസരിച്ച് ജീവിക്കുന്നവർക്ക് നിത്യ സമാധാനം ലഭിക്കും. തെറ്റുകളും കുറ്റങ്ങളും മനുഷ്യസഹജമാണ്. അത് ആവർത്തിക്കാതിരിക്കാനാണ് നാമെല്ലാം ശ്രമിക്കേണ്ടത്. പരസ്പരം സ്നേഹിക്കുവാനും ക്ഷമിക്കുവാനുമുള്ള മനസ് എല്ലാവർക്കും ഉണ്ടാകട്ടെ എന്നും കർദിനാൾ ആശംസിച്ചു.

ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ജയിൽ സൂപ്രണ്ട് സത്യരാജ്, പ്രഫ. ഷേർളി സ്റ്റുവാർട്ട്, ഫാ. ആന്‍റണി, ടെന്നീസ് ജേക്കബ്, സിസ്റ്റർ കീർത്തന, സിസ്റ്റർ ജൂലിയ, പാസ്റ്റർ പ്രസാദ്, തുളസി ആനി തോമസ്, ഡെയ്സി സെബാസ്റ്റ്യൻ, ഡോ. സുരേഷ് ബെൽരാജ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ഇന്നും ഞായറാഴ്ചയും ആക്ട്സിന്‍റെ ആഭിമുഖ്യത്തിൽ പൂജപ്പുര സെൻട്രൽ ജയിലിൽ നടക്കുന്ന ശുശ്രൂഷകളിൽ വിവിധ സഭകളുടെ അധ്യക്ഷന്മാർ പങ്കെടുക്കും.