തീരദേശ മേഖലയിൽ ഹാർബർ ഒഴികെയുള്ള ഇടങ്ങളിൽ പോളിംഗ് സമാധാനപരം
Saturday, April 27, 2024 6:49 AM IST
വിഴിഞ്ഞം : തീരമേഖലയിലെ പ്രശ്നബാധിത ബൂത്തുകളിൽ ഹാർബർ ഒഴികെയുള്ള ഇടങ്ങളിൽ പോളിംഗ് പൊതുവേ സമാധാനപരമായിരുന്നു. പല ബൂത്തുകളിലും പ്രവർത്തകർ തമ്മിൽ ഇടയ്ക്കിടെ വാക്കേറ്റമുണ്ടായെങ്കിലും സംഘർഷത്തിലെത്തിയില്ല.

വിഴിഞ്ഞത്ത് വോട്ടിംഗ് തീരുന്ന സമയത്ത് ഹാർബർ ഗവ.എൽപി സ്കൂളിലെ ബൂത്ത് സന്ദർശിക്കാനെത്തിയ യുഡിഎഫ് സ്ഥാനാർഥി ഡോ. ശശി തരൂരിനെ ഇടതുമുന്നണി പ്രവർത്തകർ തടയാൻ ശ്രമിച്ചത് പ്രവർത്തകർ തമ്മിൽ ഉന്തിലും തള്ളിലും കലാശിക്കുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. ഇന്നലെ സന്ധ്യയ്ക്ക് ആറിനാണ് സംഭവം. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഇടപെട്ട് പ്രവർത്തകരെ ബലം പ്രയോഗിച്ച് പിന്തിരിപ്പിച്ചതോടെയാണ് സംഘർഷാവസ്ഥ ശമിച്ചത്.

കോവളം മണ്ഡലത്തിലെ തീരമേഖലയിൽ വിഴിഞ്ഞം സ്റ്റേഷൻ പരിധിയിൽ മുല്ലൂർ, പനവിള, വിഴിഞ്ഞം ഉൾപ്പെടെ ഏഴ് ബൂത്തുകളും, പൂവാറിൽ പൂവാർ ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പടെ ആറ് ബൂത്തുകളും, കാഞ്ഞിരംകുളത്ത് കരിച്ചൽ, പുല്ലുവിള സ്കൂൾ, കാഞ്ഞിരംകുളം സർക്കാർ സ്കൂൾ ഉൾപ്പെടെ ഏഴ് ബൂത്തുകളും,

കോവളത്ത് ഹാർബർ ഉൾപ്പെടെ മൂന്നും ബൂത്തുകളടക്കം 23ബൂത്തുകളെയാണ് പ്രശ്നബാധിതമായി കണക്കാക്കിയിരുന്നത്. ഇവിടങ്ങളിൽ ശക്തമായ നിരീക്ഷണവും പട്രോളിംഗും നടത്തുകയും കൂടുതൽ പോലീസിനെ വിന്യസിക്കുകയും ചെയ്ത് സുരക്ഷ ശക്തമാക്കിയിരുന്നതിനാൽ പ്രവർത്തകർ തമ്മിൽ ചെറിയതോതിലുള്ള തർക്കങ്ങളും വാക്കേറ്റങ്ങളും ഒഴിച്ചാൽ പോളിംഗ് പൊതുവെ സമാധാനപരമായിരുന്നു.

എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ വിഴിഞ്ഞം കോട്ടപ്പുറത്തും എൻഡിഎ സ്ഥാനാർഥി രാജിവ് ചന്ദ്രശേഖർ പൊഴിയൂരിലും ബൂത്ത് സന്ദർശനം നടത്തി.