കാടും മലയും പുഴയും താണ്ടി...വോട്ട് ചെയ്യാൻ വള്ളത്തിലെത്തി അമ്പൂരിയിലെ ആദിവാസികൾ
Saturday, April 27, 2024 6:44 AM IST
വെള്ളറട: അമ്പൂരി പഞ്ചായത്തിലെ ആദിവാസി സെറ്റില്‍മെന്‍റ് കോളനികളിലെ വോട്ടര്‍മാര്‍ കരിപ്പയാര്‍ കടന്ന് വോട്ട് ചെയ്യാനെത്തി. നെയ്യാര്‍ റിസര്‍വോയറിനപ്പുറം ചാക്കപ്പാറ, കാരിക്കുഴി, ശംഖിന്‍കോണം, പുരവിമല, തെന്‍മല, കണ്ണുമാമൂട്, കുന്നത്തുമല , ഓറഞ്ച്കാട് എന്നിവിടങ്ങളിലെ താമസക്കാരാണ് മായം, അമ്പൂരി സ്‌കൂളുകളില്‍ സജമാക്കിയ പോളിംഗ് സ്‌റ്റേഷനുകളില്‍ വോട്ടിടാനെത്തിയത്.

ആയിരത്തോളം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. മുന്‍കാലങ്ങളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ സാമഗ്രികളുമായി കടത്ത് കടന്ന് ആദിവാസി മേഖലയിലെ പോളിംഗ് സ്‌റ്റേഷനിലെത്താറാണ് പതിവ്.

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ മേഖലയില്‍ ബൂത്തുകള്‍ സജ്ജീകരിച്ചിരുന്നു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബൂത്തുണ്ടായില്ല. പലരും കൂലിപ്പണിയുള്‍പ്പെടെ മാറ്റി വച്ചാണ് കിലോമീറ്ററുകള്‍ നടന്ന് ബൂത്തുകളിലെത്തിയത്. വോട്ട് ചെയ്യാനായി ഒരു ദിവസം മാറ്റി വച്ചാലെ ഇവർക്ക് ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാനാകൂ.

കുമ്പിച്ചല്‍ കടവിലെ പാലം പണി പൂര്‍ത്തിയാകാത്തതിനാല്‍ ഇത്തവണയും കടത്തു കടന്നും വിവിധ ഗ്രാമീണ റോഡുകളിലൂടെയുമാണ് വോട്ടര്‍മാര്‍ പോളിംഗ് സ്‌റ്റേഷനുകളിലെത്തിയത്.