അപകടങ്ങൾ തുടർക്കഥ: ബോധവത്കരണത്തിനൊരുങ്ങി വിഴിഞ്ഞം തുറമുഖ അധികൃതർ
Thursday, March 28, 2024 6:22 AM IST
വിഴിഞ്ഞം: അപകടങ്ങൾ തുടർക്കഥ ആയതോടെ ഉണ്ടായ പേരുദോഷംമാറ്റാൻ വാഹന ഡ്രൈവർമാരെയും തൊഴിലാളികളെയും ബോധവത്കരിക്കാനൊരുങ്ങി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാതാക്കൾ.

ടിപ്പർ ലോറിയിൽനിന്നു കരിങ്കല്ല് തെറിച്ചു വീണ് അനന്തു വെന്ന മെഡിക്കൽ വിദ്യാർഥിയുടെ മരണത്തോടെ നിർത്തിവച്ച കല്ലുവരവ് തുടരണമെങ്കിൽ വ്യക്തമായ തീരുമാനമുണ്ടാകണമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ടിപ്പർ ലോറികൾ ഉൾപ്പെടെ അഞ്ഞൂറിൽപ്പരം ഡ്രൈവർമാർ തുറമുഖ നിർമാണമേഖലയിൽ പണിയെടുക്കുന്നുണ്ട്.

ഇവരെ പ്രത്യേക ഗ്രൂപ്പ് തിരിച്ചാണ് തുറമുഖ സേഫ്റ്റി വിഭാഗത്തിന്‍റെ ബോധവത്കരണം. ഇതോടൊപ്പം കോൺ ട്രാക്ടർമാർക്കും ആവശ്യത്തിന് ഉപദേശം നൽകാനും തീരുമാനമായി.

റോഡ് സുരക്ഷയും സർക്കാരിന്‍റെ നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്ന മുന്നറിയിപ്പും ഇതോടൊപ്പം നൽകും. നിർദേശങ്ങൾ നേരത്തെയുണ്ടായിരുന്നെങ്കിലും തുറമുഖ നിർമാണം വേഗത്തിലാക്കണമെന്ന ലക്ഷ്യത്തോടെ കാണിച്ച പല വിട്ടുവീഴ്ചകളും അധികൃതർക്കു‌തന്നെ വിനയായി.

അമിതഭാരവും നിയന്ത്രണങ്ങളുമില്ലാതെ പാഞ്ഞ് ടിപ്പർ ലോറികൾ വരുത്തിവച്ച നിരവധി അപകടങ്ങളും ലഘൂകരിച്ച് കണ്ട അധികൃതർക്ക് കണ്ണുതുറക്കാൻ അനന്തുവിന്‍റെ മരണം വരെ കാത്തിരി ക്കേണ്ടിവന്നു. ചിറയിൻകീഴ്, നെയ്യാറ്റിൻകര, കുറ്റിച്ചൽ എന്നിവിടങ്ങളിലെ ക്വാറികളിൽ നിന്നുള്ള കല്ലുകളാണ് റോഡുമാർഗം തുറമുഖത്തെത്തിയിരുന്നത്.

ദൂരമനുസരിച്ച് ടണ്ണിന് 750 മുതൽ 1200 രൂപ വരെ നൽകിയിരുന്നതായാണറിവ്. കൂടുതൽ ലോഡെത്തിച്ച് അമിത ലാഭം കൊയ്യാനുള്ള ലോറിക്കാരുടെ ശ്രമമാണ് പ്രശ്നങ്ങൾക്കു വഴിവച്ചത്. അനന്തുവിന്‍റെ മരണത്തോടെ ഉയർന്ന ജനവികാരം മനസിലാക്കിയ അധികൃതർ കൂടുതൽ ജാഗ്രത പുലർത്തുന്നതിന്‍റെ ഭാഗമായാണ് അടിയന്തിര നടപടി.