പൊട്ടിപ്പാളിഞ്ഞ് നാശത്തിന്‍റെ വക്കിൽ മണ്ഡപത്തിൻകടവ്- കാട്ടാക്കട-പേയാട് റോഡ്
Thursday, March 28, 2024 6:18 AM IST
കാട്ടാക്കട : പൊട്ടിപ്പാളിഞ്ഞ് നാശത്തിന്‍റെ വക്കിലായി മണ്ഡപത്തിൻകടവ്- കാട്ടാക്കട പേയാട് റോഡ്. നവീകണത്തിനായി ഫണ്ടനുവദിച്ചിട്ടും നിർമാ ണം അനന്തമായി നീളുകയാണെന്ന് ആക്ഷേപം.

കാട്ടാക്കട വഴി തലസ്ഥാനത്തേക്കുള്ള യാത്ര ഇപ്പോൾ നടുവൊടിക്കുന്ന നിലയിലാണ്. വെള്ളറട ഒറ്റശേഖരമംഗലം ഭാഗത്തുനിന്നുള്ള പ്രധാന റോഡാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്.

മൂന്നു റീച്ചായി റോഡ് നവീകരിക്കാനുള്ള നടപടികൾ പൂർത്തിയായിട്ട് മാസങ്ങളായിട്ടും പണി ആരംഭിക്കാനായിട്ടില്ല. ഒന്നര വർഷം മുൻപ് ആരംഭിച്ച റോഡിന്‍റെ ഇരുവശങ്ങളിലും ജലജീവൻ മിഷനായി പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാകാത്തതാണ് നവീകരണ പ്രവൃത്തികൾക്ക് പ്രധാന തടസമായി പറയുന്നത്.

ചൂണ്ടുപലക മുതൽ മണ്ഡപത്തിൻകടവു വരെയുള്ള ഭാഗത്തിന് അടങ്കൽ തയാറാക്കിയതല്ലാതെ പിന്നീട് ഒന്നും നടന്നിട്ടില്ല. ജലജീവൻ പൈപ്പിടൽ ഇഴയുന്നതിനാൽ ആദ്യ രണ്ടു റീട്ടുകളും വൈകുന്നുവെന്നു മാത്രമല്ല വശങ്ങളിലെ കുഴിയടയ്ക്കൽ പോലും നടക്കുന്നില്ല. നിലവിൽ കുഴികൾ നിറഞ്ഞ് റോഡ് അപകടകെണിയായിരിക്കുകയാണ്.

ജലജീവൻ മിഷനായി റോഡിനിരുവശവും എടുത്ത കുഴികളും യാത്ര ദുരിതമാക്കുന്നു. കുഴി മൂടിയിയെങ്കിലും മഴ പെയ്തതോടെ പലേടത്തും മണ്ണ് അടിയിലേക്ക് താഴ്ന്നതിനാൽ വീണ്ടും കുഴികൾ രൂപപ്പെട്ടു. ആറു മസത്തിനിടെ കാട്ടാക്കടയ്ക്കും പേയാടിനുമിടയിൽ നിരവധി അപകടങ്ങളാണ് ഈ കുഴികൾമൂലം ഉണ്ടായത്.

ചൂണ്ടുപലക മുതൽ മണ്ഡപത്തിൻകടവ് വരെയുള്ള റോഡ് എട്ടുവർഷം മുൻപാണ് ബിഎംബിസി നിലവാരത്തിൽ നവീകരണം നടത്തിയത്. അതിനുശേഷം ഈ റോഡിൽ ഇടയ് ക്കിടെ അറ്റകുറ്റപണി നടന്നെങ്കിലും കുഴികൾ പൂർണമായി ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല.