നേമം: സിദ്ധാർഥന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെയും പൊതുസമൂഹത്തിന്റെയും ആവശ്യത്തെ അംഗീകരിക്കുന്നതായി വിശ്വസിപ്പിക്കാൻ ശ്രമിച്ച പിണറായി വിജയൻ ഫലത്തിൽ കേസ് അട്ടിമറിക്കാനുള്ള പ്രവർത്തികളാണ് ചെയ്തതെന്നും കേസന്വേഷണം ഏറ്റെടുക്കാൻ ആവശ്യമായ റിപ്പോർട്ടുകൾ നാളിതുവരെ സിബിഐക്ക് കൈമാറാൻ മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും തയ്യാറായിട്ടില്ല.
വൈസ് ചാൻസലറെ ഉപയോഗിച്ച് കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദിയുടെ ഗ്യാരണ്ടിയുടെ കേരളത്തിലെ ഏക ഗുണഭോക്താവ് പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബവും മാത്രമാണന്നും തിരുവഞ്ചൂർ പരിഹസിച്ചു.
യുഡിഎഫ് നേമം നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കൺവൻഷൻ പൂജപ്പുര സരസ്വതീ മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കമ്പറ നാരായണൻ അധ്യക്ഷത വഹിച്ചു.
പാലോട് രവി, എൻ.ശക്തൻ, പി.കെ. വേണുഗോപാൽ, പി.മോഹൻരാജ്, ജ്യോതി വിജയകുമാർ, കരുമംസുന്ദരേശൻ, കൊട്ടാരക്കര പൊന്നച്ചൻ, മര്യാപുരം ശ്രീകുമാർ, വി.എസ്.ശിവകുമാർ, ബീമാപള്ളി റഷീദ്, മാഹീൻ അബൂബേക്കർ ,അഡ്വ.പാച്ചല്ലുർ നുജുമുദീൻ,
ഡോ.ജി.വി.ഹരി, മുടവൻമുഗൾ രവി, വി.എസ്. ഹരീന്ദ്രനാഥ് , പി.സുഭാഷ് ചന്ദ്ര ബോസ്, കൊറ്റാമം വിമൽകുമാർ, കൈമനം പ്രഭാകരൻ, തമലം കൃഷ്ണൻകുട്ടി, ദേവരാജൻ, ഹുസൈൻ സേട്ട് തുടങ്ങിയവർ പ്രസംഗിച്ചു.