വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുത്ത കേസ്: റൂറൽ എസ്പി അന്വേഷിക്കും
Wednesday, March 27, 2024 6:22 AM IST
തുരുവനന്തപുരം: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍റെ തിരുവനന്തപുരം സിറ്റിംഗ് കമ്മീഷൻ ആസ്ഥാനത്തെ കോർട്ട് ഹാളിൽ നടന്നു.

കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് പരാതികൾ പരിഗണിച്ചു. കന്യാകുളങ്ങര സബ്രജിസ്ട്രാറും എതിർകക്ഷികളും ചേർന്ന് വ്യാജ രേഖയുടെ അടിസ്ഥാനത്തിൽ ആധാരം രജിസ്റ്റർ ചെയ്‌ത് കബളിപ്പിച്ച് ഭൂമി കൈക്കലാക്കുകയും എതിർകക്ഷികളിലൊരാൾ ആധാരം പണയപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്‌തുവെന്ന, വെമ്പായം സ്വദേശികളായ മുഹമ്മദ് മുസ്‌തഫ, റാഹിലാ ബീവി ദമ്പതികളുടെ പരാതിയിൽ ക്രിമിനൽ സ്വഭാവമുള്ള കുറ്റം നടന്നതായി കമ്മീഷന് ബോധ്യമായതിനാൽ കേസ് രജിസ്റ്റർ ചെയ്ത‌് അന്വേഷണം നടത്താൻ തിരുവനന്തപുരം റൂറൽ എസ്പിക്ക് നിർദ്ദേശം നൽകി.

തിരുവനന്തപുരം സ്വദേശിനിയായ 74 വയസ് പ്രായമുള്ള ഹയറുന്നീസ ബീവി നാളിതുവരെ സ്വന്തമായി ഭൂമിയോ കിടപ്പാടമോ ഇല്ല എന്ന പരാതിയുമായാണ് കമ്മീഷനെ സമീപിച്ചത്. വർഷങ്ങളായി നഗരസഭയ്ക്ക് അപേക്ഷ കൊടുത്ത് കാത്തിരുന്നിട്ടും ഫലമില്ലെന്നായിരുന്നു പരാതി.

ഹർജി ഫയലിൽ സ്വീകരിച്ച കമ്മീഷൻ എതിർ കക്ഷികളായ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയോടും നഗരസഭാ സെക്രട്ടറിയോടും റിപ്പോർട്ട് തേടുകയും 2024-25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പരാതിക്കാരിക്ക് ഭൂമിയും ഭവനനിർമാണ ധനസഹായവും നൽകാമെന്ന് തിരുവനന്തപുരം നഗരസഭാ സെക്രട്ടറി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പരാതിയിന്മേൽ ഉത്തരവ് നൽകി അവസാനിപ്പിച്ചു.

കമ്മീഷന്‍റെ പരിഗണനയ്ക്കെത്തിയ 25 പരാതികളിൽ 8 എണ്ണം തീർപ്പാക്കി.