പ്രചാരണം "കളറാക്കി’ അടൂർ പ്രകാശ്
Wednesday, March 27, 2024 6:22 AM IST
ആറ്റിങ്ങൽ: വിദ്യാർഥികൾക്കൊപ്പം ഹോളി ആഘോഷിച്ച് പ്രചാരണം കളറാക്കി യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ്. തുന്പ സെന്‍റ് സേവ്യേഴ്സ് കോളജിലാ ണ് അടൂർ പ്രകാശ് ഹോളി ആഘോഷിച്ച ത്. വിദ്യാർഥികൾക്കൊപ്പം ഒരു സെൽഫിയും. തുടർന്ന് കോളജ് പ്രിൻസിപ്പലുമായി കൂടിക്കാഴ്ച നടത്തിയ അടൂർ പ്രകാശ് അധ്യാപരുടെ ലഞ്ച് മീറ്റിംഗിലും പങ്കെടുത്തു.

രാവിലെ 10 ന് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആറ്റിങ്ങലിൽ പ്രവർത്തനമാരംഭിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്തത്. വൈകുന്നേരം നാലിന് നടന്ന വർക്കല നിയോജക മണ്ഡലം കണ്‍ലൻഷനിലും അടൂർ പ്രകാശ് പങ്കെടുത്തു.

പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ചും പ്രവർത്തകരെക്കണ്ട് പ്രവർത്തനങ്ങൾ വിലയിരുത്തിയും രാത്രി വൈകിയാണ് പ്രചരണം അവസാനിപ്പിച്ചത്. ഇന്നു രാവിലെ 10ന് വട്ടപ്പാറ ജംഗ്ഷനിലെത്തുന്ന അടൂർ പ്രകാശ് വോട്ടർമാരെ നേരിൽകാണും.

തുടർന്ന് 11 ന് നെടുമങ്ങാട് നടക്കുന്ന കോണ്‍ക്ലേവിലും വൈകുന്നേരം പൂവച്ചൽ വ്യാപാര ഭവനിൽ നടക്കുന്ന പരിപാടിയിലും പങ്കെടുക്കും.

സാന്ത്വനം പകർന്ന് വി. മുരളീധരൻ

അനാഥരും ഭിന്നശേഷിക്കാരുമായവർക്ക് താങ്ങും തണലുമായ സ്ഥാപനങ്ങളിലെ അന്തേവാസികളെ സന്ദർശിച്ച് എൻഡിഎ സ്ഥാനാർഥി വി. മുരളീധരൻ. പോത്തൻകോട് കരുണാലയത്തിലെത്തിയ സ്ഥാനാർഥി അവിടുത്തെ അന്തേവാസികളോടൊപ്പം ഏറെ നേരം ചെലവഴിച്ചു.

വന്യമൃഗത്തിനുവച്ച കെണിയിൽ കുടുങ്ങി ഷോക്കേറ്റു മരിച്ച വെഞ്ഞാറമൂട് സ്വദേശി അരുണിന്‍റെ വീടും വി. മുരളീധരൻ സന്ദർശിച്ചു. രാവിലെ അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രദർശനം നടത്തിയാണ് പ്രചാരണം തുടങ്ങിയത്. തുടർന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സുധീറിന്‍റെ വസതിയിലെത്തി പിതാവിന്‍റെ മരണത്തിൽ അനുശോചനം അറിയിച്ചു.

പോത്തൻകോട് ശ്രീനാരായണ ഗുരുകൃപ ബിഎഡ് കോളജിലെത്തി വിദ്യാർഥികളോട് സംവദിച്ചു. ശാന്തിഗിരി ആശ്രമത്തിൽ എത്തിയ വി. മുരളീധരൻ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സ്വാമി ഗുരു സവിത് ജ്ഞാനതപസ്വി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ശേഷം ആശ്രമത്തിൽനിന്ന് ഉച്ചഭക്ഷണവും കഴിച്ചു.

തുടർന്ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിലെത്തി. ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷൻ വർക്കലയിൽ സംഘടിപ്പിച്ച വികസന ചർച്ചയിലും വി. മുരളീധരൻ പങ്കെടുത്തു. മുദാക്കൽ ഇളന്പതടം, മടവൂർ, വക്കംഎന്നിവിടങ്ങളിലെ പദയാത്രയിലും അദ്ദേഹം പങ്കെടുത്തു.

വി. ജോയിയുടെ വാഹന പര്യടനം ഇന്നു മുതല്‍

എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. ജോയിയുടെ വാഹന പര്യടനം ഇന്നാരംഭിക്കും. രാവിലെ എട്ടിന് കിളിമാനൂര്‍ കുന്നുമേലില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ 22 വരെയുള്ള ദിവസങ്ങളിലായി മണ്ഡലത്തിലെ ഒട്ടുമിക്ക ഇടങ്ങളിലും സ്ഥാനാര്‍ഥിയെത്തും. വാഹനപര്യടനം ആരംഭിക്കുന്നതോടെ പ്രചാരണം അടുത്തഘട്ടത്തിലേക്ക് കടക്കുകയാണ്.