യുവാക്കളുടെ കൈപിടിച്ച് ഡോ. തരൂർ
തിരുവനന്തപുരം: യുവാക്കളുടെയും വിദ്യാർഥികളുടെയും കൈപിടിച്ച് വോട്ടുതേടി തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഡോ. ശശി തരൂർ. രാവിലെ 10ന് ഡിസിസി ഓഫീസിൽ നടന്ന യൂത്ത് കോണ്ഗ്രസ് ജില്ലാ നേതൃയോഗത്തിൽ പങ്കെടുത്തു കൊണ്ടാണ് തരൂർ ഇന്നലെ പ്രചാരണം തുടങ്ങിയത്.
11.30 ഓടെ കെപിസിസി ഓഫീസിൽ കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം എ.കെ. ആന്റണി ഉദ്ഘാടനം ചെയ്ത രണ്ടാമത് തലേക്കുന്നിൽ ബഷീർ പുരസ്കാര വിതരണ ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. തുടർന്ന് ഓൾ സെയിന്റ്സ് കോളജിലെത്തിയ ഡോ. തരൂർ വിദ്യാർഥികളുമായി ആശയവിനിമയം നടത്തി.
വൈകുന്നേരം നടന്ന നേമം നിയോജക മണ്ഡലം യുഡിഎഫ് കണ്വൻഷനിലും പങ്കെടുത്തു. വൈകുന്നേരം 6.30ന് ഹോട്ടൽ അപ്പോളോ ഡിമോറയിൽ വിവിധ സംഘടനകൾ സംഘടിപ്പ ഇഫ്താർ വിരുന്നിലും ഡോ. തരൂർ പങ്കെടുത്തു.
ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ മതങ്ങളുടെയെല്ലാം അടിസ്ഥാനം ഒന്നാണെന്നും മാനുഷിക മൂല്യങ്ങളാണ് പ്രധാനമെന്നും തരൂർ ഇഫ്താർ വിരുന്നിന് ആശംസയറിയിച്ച് നടത്തിയ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഇന്നു വിവിധ മണ്ഡലം കണ്വൻഷനുകളിലും വിവിധ ജംഗ്ഷനുകൾ കേന്ദ്രീകരിച്ചുള്ള പ്രചാരണ പ്രവർത്തനങ്ങളിലുമാണ് തരൂർ സജീവമാവുക.
ദേവാലയങ്ങൾ സന്ദർശിച്ച് പന്ന്യൻ
തിരുവനന്തപുരം: ദേവാലയങ്ങളിൽ സന്ദർശനം നടത്തി വിശ്വാസികളോട് വോട്ടുതേടി എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. പാറശാല നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് ഇന്നലെ സ്ഥാനാർഥി പ്രചാരണം നടത്തിയത്.
മാരായമുട്ടം ഫാർമസി കോളജ്, പെരുങ്കടവിള ബ്ലോക്ക് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, പെരുങ്കടവിള കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, കീഴാറൂർ മാർക്കറ്റ്, കീഴാറൂർ ആർസി ചർച്ച്, പശുവണ്ണറ ക്ഷേത്രം, ചെന്പൂര് സിഎസ്ഐ ചർച്ച്, സിഎച്ച്സി ചെന്പൂര്, ഇമാനുവേൽ കോളജ് വാഴിച്ചൽ, കുട്ടമല ക്ഷേത്രം,
കുടപ്പനമൂട് ജമാഅത്ത്, ജനാർദനപുരം ഹയർ സെക്കൻഡറി സ്കൂൾ, അന്പൂരി, പൂഴനാട് മുസ്ലീം പള്ളി, ആർസി ചർച്ച് ചാമവിളപ്പുറം, കള്ളിക്കാട് ക്ഷേത്രം, വെള്ളറട കിളിയൂർ കരുണാസായി ആശ്രമം കാരക്കോണം മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെത്തി സ്ഥാനാർഥി വോട്ടഭ്യർഥിച്ചു.
പ്രചാരണത്തിന്റെ ഭാഗമായി പത്മശ്രീ ഗോപിനാഥൻ നായരേയും സ്ഥാനാർഥി സന്ദർശിച്ചു. ശ്രീചിത്രാ സ്കൂൾ കുന്നത്തുകാൽ, പാറശാല ജില്ലാ ആശുപത്രി എന്നിവിടങ്ങളിലും സ്ഥാനാർഥി വോട്ടു തേടി. സ്ഥാനാർഥിക്കൊപ്പം സി.കെ. ഹരീന്ദ്രൻ എംഎൽഎ, കള്ളിക്കാട് ഗോപൻ, ഡി.കെ. ശശി, വാഴിച്ചൽ ഗോപൻ, എസ്. അജയകുമാർ, ആനാവൂർ മണികണ്ഠൻ, സി. സുന്ദരേശൻ നായർ തുടങ്ങിയവർ ഉണ്ടായിരുന്നു.
വിദ്യാർഥികളോട് സംവദിച്ച് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: വിദ്യാർഥികളോട് സംവദിച്ചും സാങ്കേതിക വിദ്യയുടെ അനിവാര്യത ഊന്നി പറഞ്ഞും എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. രാവിലെ ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജിലെത്തിയ സ്ഥാ നാർഥി കോളജ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ അറിവിനൊപ്പം നൈപുണ്യവും നേടണമെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം വിദ്യാർഥികളുമായി സംവദിച്ചു.
പേരൂർക്കട ലോ അക്കാദമിയിലെ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കം സാങ്കേതിക വിദ്യയിലുണ്ടായ മുന്നേറ്റം കാലഘട്ടത്തിന് അനിവാര്യമാണെന്ന് രാജീവ് പറഞ്ഞു.
നെയ്യാറ്റിൻകരയിൽ പുതുതായി ആരംഭിച്ച ജൻ ഒൗഷധി കേന്ദ്രം സന്ദർശിച്ച സ്ഥാനാർഥി പ്രദേശത്തെ ജനങ്ങളോട് വോട്ടഭ്യർഥിച്ചു. തുടർന്ന് നെയ്യാറ്റിൻക ജേർണലിസ്റ്റ് ഫോറവും പ്രസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിലും പങ്കെടുത്തു. തുടർന്ന് പ്രദേശത്തെ വിവിധ മേഖലകളിലെ വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർഥിച്ചു.
പിന്നീട് അനന്തപുരി സുഹൃദ് സംഗമം കവടിയാർ ഉദയ് പാലസ് കണ്വൻഷൻ സെന്ററിൽ സംഘടിപ്പിച്ച വികസന സെമിനാറിലും രാജീവ് ചന്ദ്രശേ ഖർ പങ്കെടുത്തു.