കരിക്കകത്ത് പുനഃപ്രതിഷ്ഠ നടന്നു: പഞ്ചാരിയിൽ വിസ്മയം തീർത്ത് ജയറാം
Tuesday, March 26, 2024 4:00 AM IST
തിരുവനന്തപുരം: കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രത്തിൽ ഇന്നലെ രക്തചാമുണ്ഡി, ബാലചാമുണ്ഡി, ശാസ്താവ് എന്നീ ദേവതമാരുടെ പുനഃപ്രതിഷ്ഠാ ചടങ്ങുകൾ നടന്നു.

ആയിരംവല്ലി ക്ഷേത്രം, നാഗരുകാവ് എന്നീ ക്ഷേത്രങ്ങളും തച്ചുശാസ്ത്രവിധിപ്രകാരം പുനരുദ്ധരിച്ചിട്ടുണ്ട്. കേരള തനിമയിൽ കൃഷ്ണശിലകൊണ്ടാണ് ക്ഷേത്രങ്ങൾ പുനർനിർമിച്ചത്. പുനഃപ്രതിഷ്ഠയോടനുബന്ധിച്ച് ചലച്ചിത്ര താരം ജയറാം അവതരിപ്പിച്ച പഞ്ചാരിമേളം നവ്യാനുഭവമായി. വൈകുന്നേരം നടന്ന പഞ്ചാരിമേളത്തിലാണ് ജയറാം വിസ്മയം തീർത്തത്. അക്ഷാർഥത്തിൽ ജയറാമിന്‍റെ പഞ്ചാരിമേളം ഭക്തരെയും ആരാധകരെയും പുളകം കൊള്ളിച്ചു.

പഞ്ചാരിമേളത്തിന്‍റെ അമരക്കാരനായി മുൻനിരയിൽ തന്നെ സ്ഥാനംപിടിച്ച ജയറാം ആദ്യ കോൽ കൊട്ടിയപ്പോൾ തന്നെ തടിച്ചുകൂടിയിരുന്ന ആസ്വാദകർ ആർത്തുതുള്ളി. തങ്ങളുടെ പ്രിയ നടന്‍റെ കൈകളിലൂടെ സിരകളിലേറിയ പഞ്ചാരി മേളപ്പെരുക്കം ജനങ്ങളിൽ ആവേശപ്പെരുമഴയാണ് തീർത്തത്.

ജയറാമിന്‍റെ പഞ്ചാരിമേളം നേരിൽ കാണാൻ നാലുമണി മുതൽ തന്നെ ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്നും ആയിരങ്ങളാണ് എത്തിയത്.