മതനിരപേക്ഷത തകർക്കാൻ ബോധപൂർവമായ ശ്രമം: വിമല സ്റ്റാൻലി
Tuesday, March 26, 2024 3:59 AM IST
തിരുവനന്തപുരം: ബഹുസ്വര ദേശീയതയെയും മതനിരപേക്ഷതയെയും തകർക്കുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ഇന്നു നടന്നുകൊണ്ടിരിക്കുന്നതെന്നു കേരള കാത്തലിക് വിമൻസ് അസോസിയേഷൻ തിരുവനന്തപുരം അതിരൂപത ജനറൽ സെക്രട്ടറി വിമല സ്റ്റാൻലി.

മണക്കാട് സഹായമാതാ ദേവാലയത്തിൽ നടന്ന പ്രാർഥനാദിനാചരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. എല്ലാ മതങ്ങളെയും ഒന്നുപോലെ കണ്ടിരുന്ന സമത്വ മനോഭാവം ഇന്നു നഷ്ടമായി കൊണ്ടിരിക്കുന്നു. നിസാരപ്രശ്നങ്ങൾ പോലും മതത്തിന്‍റെ പരിവേഷം ചാർത്തി രക്തപ്പുഴ ഒഴുകുന്നത് ഇന്ന് സാധാരണമായിരിക്കുന്നു.

ഇന്ത്യയിലെ ന്യൂനപക്ഷ ജനസമൂഹം ഭീതിയിലാണ് ഭയത്തിലാണ്. ഭൂരിപക്ഷ വർഗീയ രാഷ്ട്രീയത്തെ നട്ടുനനച്ചു വേരുറപ്പിക്കുന്ന കാഴ്ച കഴിഞ്ഞ കുറേ വർഷങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നു. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത ധ്രുവീകരണത്തിന്‍റെ സ്വരഭേദങ്ങൾ നമ്മുടെ ഉറക്കം കെടുത്തുന്നു. ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ വിശ്വാസികൾക്കെതിരെയുള്ള ആക്രമ പരന്പര തുടർന്നുകൊണ്ടേയിരിക്കുന്നു. നീതി നടത്തേണ്ടവരും ക്രമസമാധാനം ഉറപ്പുവരുത്തേണ്ടവരും ആലസ്യത്തിലാണ്. ഇന്ത്യയിലെ പൊതു സമൂഹവും മഹാഭൂരിപക്ഷം മാധ്യമങ്ങളും അതിനെതിരെ ഒരക്ഷരവും ശബ്ദിക്കുന്നില്ല. അവരുടെ മൗനവ്രതം തുടർന്നുകൊണ്ടേയിരിക്കുന്നു.

ജനാധിപത്യത്തിന്‍റെ മാഹാത്മ്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്പോഴും എതിർ ശബ്ദത്തെ അടിച്ചമർത്തുകയാണ്. ജനാധിപത്യത്തിന്‍റെ ശ്രീകോവിലായ നിയമനിർമാണ സഭകളിൽ പ്രതിപക്ഷ ശബ്ദങ്ങൾ ഉയരുന്പോഴാണ് ജനാധിപത്യത്തിന്‍റെ സൗന്ദര്യം വർദ്ധിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ഡോണ്‍ ബോസ്കോ സെന്‍റർ റെക്ടർ ഫാ. ജിജി കലവനാൽ മുഖ്യാതിഥി ആയിരുന്നു. ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ കളന്പാടൻ അധ്യക്ഷനായി. ഫാ. സജി എളന്പാശേരിൽ പ്രസംഗിച്ചു.