Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ദമ്പതികള്‍ക്കും വേണം സ്വാതന്ത്ര്യം
ചര്‍മരോഗ ചികിത്സയില്‍ ചാവുകടലും
മനസും ചര്‍മരോഗങ്ങളും
വീട്ടമ്മമാരെ ശല്യപ്പെടുത്തുന്ന അലര്‍ജി
ശാരീരികരോഗങ്ങളും മാനസികാരോഗ്യവും
അറിഞ്ഞ് ഉപയോഗിക്കാം ഹാന്‍ഡ് സാനിറ്റൈസര്‍...
കോവിഡിനൊപ്പം ജീവിക്കുമ്പോഴുള്ള മാനസികാരോ...
ഗര്‍ഭിണികളുടേയും അമ്മമാരുടെയും മാനസികാരോ...
മനസേ...കൈവിട്ടു പോകല്ലേ
Previous
Next
Sthreedhanam
കൗമാരത്തിലെ പെണ്‍കുട്ടികള്‍: പ്രശ്നങ്ങളും പരിഹാരങ്ങളും
കൗമാരം അഥവാ ടീനേജ് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു കാലഘട്ടംതന്നെയാണ്. കൗമാരത്തിലേക്കു പ്രവേശിച്ച പെണ്‍കുട്ടികള്‍ക്ക് ഈ കാലഘട്ടം ഏറെ കൗതുകങ്ങളും പുതുമകളും നിറഞ്ഞ വര്‍ണാഭമായ അനുഭവങ്ങള്‍ സമ്മാനിക്കുമ്പോള്‍ രക്ഷിതാക്കള്‍ക്ക് അവരെക്കുറിച്ച് ആധി പെരുകുന്ന സമയവും കൂടിയാണ്. കൗമാരത്തിലെത്തിയ പെണ്‍കുട്ടികളില്‍ ഉടലെടുക്കുന്ന ശാരീരിക- മാനസിക- സാമൂഹികപരമായ മാറ്റങ്ങളെയും അതിനോടിഴചേര്ന്നുള്ള മനഃശാസ്ത്രവും തിരിച്ചറിയാത്തിടത്തോളം കൗമാരക്കാരെ അറിഞ്ഞു സഹായിക്കാനും പിന്തുണക്കാനും കഴിയാതെ പോകുന്നു.
കൗമാരക്കാരായ പെണ്‍കുട്ടികളില്‍ കണ്ടുവരുന്ന പെരുമാറ്റ വ്യതിയാനങ്ങള്‍ ആ ഘട്ടത്തില്‍ മസ്തിഷ്ക്കത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതായി കാണാം. ജീവിതത്തില്‍ നാമെടുക്കുന്ന തീരുമാനങ്ങളില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുന്ന തലച്ചോറിലെ പ്രധാന ഭാഗമാണ് ഫ്രണ്ടല്‍ ലോബ് (Frontal Lobe). പക്വമായ തീരുമാനം എടുക്കുന്നതില്‍ ഫ്രണ്ടല്‍ ലോബിലെ പ്രീ ഫ്രണ്ടല്‍ കോര്‍ടെക്സിന് വലിയ പങ്കുണ്ട്. കൗമാരദശയില്‍ പ്രീ ഫ്രണ്ടല്‍ കോര്‍ടെക്സ് വളര്‍ച്ച പൂര്‍ണതയില്‍ എത്തിയിട്ടുണ്ടായിരിക്കുകയില്ല. പൂര്‍ണ വളര്‍ച്ച കൈവരിക്കുന്നത് ഏകദേശം 24- 25 വയസ് ആകുമ്പോഴാണ്. അതുകൊണ്ടാണ് കൗമാരത്തില്‍ അപക്വമായ തീരൂമാനങ്ങളെടുക്കുന്നതും അമിത വൈകാരികത പ്രകടിപ്പിക്കുന്നതും. ഈ ഘട്ടത്തില്‍ അവരുടെ സ്വാഭാവ സവിശേഷതകളെയും കാഴ്ചപ്പാടുകളെയും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും കഴിഞ്ഞില്ലെങ്കില്‍ അവര്‍ മാനസികമായി അകലാന്‍ കാരണമാവും.
ശാരീരിക മാറ്റങ്ങള്‍
മാസമുറ തുടങ്ങുന്നതിനു മുമ്പോ അതിനുശേഷമോ പ്രകടമാകുന്ന ശാരീരിക മാറ്റങ്ങളെ ഏറെ പുതുമയോടും ആശങ്കയോടും കൂടിയാണ് കൗമാരക്കാര്‍ നേരിടുന്നത്. ഈ മാറ്റങ്ങളെക്കുറിച്ച് ആകാംക്ഷകളും സംശയങ്ങളും ദുരീകരിക്കാനും വീട്ടില്‍തന്നെ സാഹചര്യങ്ങളുണ്ടാവണം. അല്ലാത്തപക്ഷം അവരുടെ സംശയനിവാരണത്തിനായി അവര്‍ ബാഹ്യസ്രോതസുകള് തേടിയെന്നുവരാം. അതാവട്ടെ പലപ്പോഴും തെറ്റായ അറിവുകളിലേക്കും അനാരോഗ്യ ശീലങ്ങളിലേക്കും അവരെ കൊണ്ടെത്തിച്ചേക്കാനും സാധ്യതയുണ്ട്. ചില കുട്ടികള്‍ അമിതവണ്ണമുള്ളവരോ തീരെ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരോ ആയിരിക്കും.
ശാരീരിക സൗന്ദര്യത്തിന് ഏറെ പ്രാധാന്യം നല്കുന്ന ഒരു ഘട്ടം കൂടിയാണ് കൗമാരം. സുഹൃത്തുക്കള്‍ക്കിടയിലും പൊതു സമൂഹത്തിലും അംഗീകാരവും പ്രശംസയും ലഭിക്കാന്‍ ശരീര ഭംഗി പ്രധാന ഘടകമാണെന്ന ധാരണ വച്ചുപുലര്‍ത്തുന്നവരാണ് മിക്കവരും. അമിതവണ്ണവും മെലിഞ്ഞ ശരീര പ്രകൃതമുള്ളവരിലും ഈ ധാരണ ആത്മവിശ്വാസക്കുറവ് വളര്‍ത്തുന്നു. ശരിയായ ഭക്ഷണരീതിയും വ്യായാമശീലങ്ങളും അവര്‍ക്ക് പറഞ്ഞു കൊടുക്കുന്നതോടൊപ്പം അവരുടെ കഴിവുകളെ കണ്ടെത്തി പ്രശംസിക്കുകയും ചെയ്യുന്നത് അവരിലെ ആത്മവിശ്വാസം വളര്‍ത്തുന്ന പ്രധാന ഘടകമാണ്.
പതിവിലും കൂടുതല്‍ സമയം ഒരുങ്ങുന്നതും പുതിയ ഫാഷന്‍ അനുസരിച്ച് സ്വയം മാറ്റങ്ങള്‍ വരുത്തുന്നതും ഒരു തെറ്റായി കാണാതിരിക്കുക. അമിതമായ നിയന്ത്രണങ്ങള്‍ അവരില്‍ വാശിയും ദേഷ്യവും വളര്‍ത്തുന്നതോടൊപ്പം അവരുടെ ക്രിയാത്മകതയെ നശിപ്പിക്കുകയും ചെയ്യും. അവരുടെ ക്രിയാകതയെ അഭിനന്ദിക്കുകയും അനുചിതമല്ലാത്ത രീതിയിലുള്ള മാറ്റങ്ങള്‍ കണ്ടാല്‍ സ്നേഹപൂര്‍വം ബോധ്യപ്പെടുത്തിക്കൊടുക്കാനുമാണ് ശ്രമിക്കേണ്ടത്.
വൈകാരിക മാറ്റങ്ങള്‍
വികാരങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ പ്രധാന കേന്ദ്രമായ ലിംബിക് സിസ്റ്റം (Limbic System)കൗമാര പ്രായക്കാരിലെ വൈകാരിക മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. ഋതുമതിയായ കുട്ടികളിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളും തലച്ചോറിലെ ന്യൂറോ ട്രാന്‍സ്മിറ്റര്‍ (Neuro transmitter) ഉത്പാദനവും അവരിലെ വികാര പ്രകടനങ്ങളെ നിയന്ത്രിക്കുന്നു. കൗമാരത്തില്‍ സന്തോഷം, സങ്കടം, ദേഷ്യം, നിരാശ, അസൂയ, വിഷാദം തുടങ്ങിയ വികാരങ്ങള്‍ ഏറിയ തോതില്‍ പ്രകടമായിരിക്കും. മുതിര്‍ന്നവരുടെ സഹായം കൂടാതെതന്നെ ശരിതെറ്റുകള്‍ നിര്‍വചിക്കാന്‍ കൗമാരക്കാര്‍ പ്രാപ്തരാകുന്നു. നിസാരകാര്യങ്ങളില്‍പോലും അമിതമായി സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നതും പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ അന്തര്‍മുഖരായി കാണപ്പെടുന്നതും കൗമാരത്തിലെ പ്രത്യേകതയാണ്. എന്നാല്‍ സ്വഭാവത്തില്‍ അസാധാരണരീതിയില്‍ മാറ്റം കാണുകയും നിരാശയും അന്തര്‍മുഖത്വവും പ്രകടിപ്പിക്കുകയും ചെയ്യുന്നുവെങ്കില്‍ അത്തരക്കാര്‍ക്ക് കൗണ്‍സലിംഗിന് അവസരമൊരുക്കിക്കൊടുക്കണം. ദേഷ്യവും വാശിയും പ്രകടിപ്പിക്കുമ്പോള്‍ കൂടുതല്‍ പ്രകോപിപ്പിക്കുന്ന രൂപത്തില്‍ ഇടപെടാതെയും കുറ്റപ്പെടുത്താതെയും ശാന്തമായി അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ അവരോടൊപ്പം സമയം ചെലവഴിക്കുകയാണ് വേണ്ടത്. എന്തും തുറന്നു പറയാനുള്ള സൗഹാര്‍ദ അന്തരീക്ഷം വീട്ടിലുണ്ടാക്കിയെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കൗമാരത്തില്‍ ആണ്കുട്ടികളോടുതോന്നുന്ന ആകര്‍ഷണത്വവും അനുബന്ധമായ പ്രണയവും ഈ ഘട്ടത്തിലെ ജൈവിക പ്രത്യേകതകളാണ്. ഇത് ഒരു പാപമായി ചിത്രീകരിക്കാതെ ഈ ഘട്ടത്തിലെ സ്വാഭാവികമായ വികാരമാണെന്ന് അവരെ ബോധ്യപ്പെടുത്താന്‍ മുതിര്‍ന്നവര്‍ തയാറാകണം.
കൗമാരക്കാരിലെ സ്വാഭാവ മാറ്റങ്ങളെ സൂക്ഷ്മ നിരീക്ഷണത്തിനും അമിത നിയന്ത്രണത്തിനും വിധേയമാക്കാതിരിക്കുക. തെറ്റുകളെ പര്‍വതീകരിച്ചു അധിക്ഷേപിക്കാതെ അത് സ്വാഭാവികമാണെന്നും തിരുത്താന്‍ കഴിയുന്നതാണെന്നും അവരെ ബോധ്യപ്പെടുത്തുന്നതോടൊപ്പം അത് ക്ഷമിക്കാന്‍ മുതിര്‍ന്നവര്‍ തയാറാണെന്നുമുള്ള വിശ്വാസം അവരില്‍ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ അതുവഴി ഭാവിയില്‍ അവര്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍ വീട്ടില്‍ തുറന്നുപറയാനുള്ള ആത്മവിശ്വാസമാണ് അവര്‍ ആര്‍ജിക്കുന്നത്.
സൗഹൃദം
സൗഹൃദങ്ങള്‍ക്ക് ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന കാലം കൂടിയാണ് കൗമാരം. ഈ ഘട്ടത്തില്‍ സുഹൃത്തുക്കളുടെ അഭിപ്രായങ്ങള്‍ക്ക് മാതാപിതാക്കളുടെ അഭിപ്രായത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നതും കാണാറുണ്ട്. കൂട്ടുകാരുടെ പ്രോത്സാഹനമുണ്ടെങ്കില്‍ ഏറെ സാഹസമുള്ള കാര്യങ്ങള്‍പോലും ഭീതി കൂടാതെ ചെയ്യാന്‍ കൗമാരക്കാര്‍ തയാറാകും. സുഹൃത്തുകളുടെ അംഗീകാരം നേടിയെടുക്കാനും ധീരത പ്രകടിപ്പിക്കാനും ശരി തെറ്റുകളോ പ്രത്യാഘാതങ്ങളോ വകവയ്ക്കാതെ ഇറങ്ങിത്തിരിക്കുന്നത് പലപ്പോഴും കൗമാരപ്രായക്കാരെ വലിയ അബദ്ധങ്ങളിലേക്കും ദുശ്ശീലങ്ങളിലേക്കും കൊണ്ടെത്തിക്കാറുണ്ട്. ഇങ്ങനെ ഒരുവശം ഉണ്ടെങ്കില്‍കൂടി സൗഹൃദം വളര്‍ത്തിയെടുക്കുന്നതില്‍ നിന്നും അവരെ തടയുന്നത് വലിയ മണ്ടത്തരമാണ്. അവരുടെ സുഹൃത്തുകളെ അടുത്തറിയുകയും അവരുമായി ആരോഗ്യകരമായ സൗഹൃദം വളര്‍ത്തിയെടുക്കുകയും വേണം. അതുവഴി അവരുടെ സൗഹൃദവലയത്തെക്കുറിച്ച് കൃത്യമായ ധാരണലഭിക്കും. ഏതു തരക്കാരുമായാണ് സൗഹൃദം സ്ഥാപിക്കേണ്ടതെന്ന് അവരെ സ്നേഹപൂര്‍വം ബോധ്യപ്പെടുത്തിക്കൊടുക്കാനും കഴിയേണ്ടതുണ്ട്. തെറ്റായ ശീലങ്ങളിലേക്ക് നയിക്കുന്ന സുഹൃത്തുക്കളുണ്ടെങ്കില്‍ അതിന്റെ ഭവിഷത്ത് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതോടൊപ്പം അത്തരം സുഹൃത്തുക്കളെ ഒഴിവാക്കാനും ശീലിപ്പിക്കേണ്ടതുണ്ട്.
ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിന് ബാല്യമെന്നപോലെ ആത്മവിശ്വാസമുള്ള കൗമാരത്തിനും ഏറെ പ്രാധാന്യമുണ്ട്. വ്യത്യസ്ത കഴിവുകളും ചുറുചുറുക്കുമുള്ള പലരും പിടിവാശിയും ആശങ്കയും തെറ്റായ സൗഹൃദവും കാരണം അബദ്ധങ്ങളില്‍ ചെന്നുചാടുന്നു. അപ്രായോഗികമായ ചിന്തകള്‍ മനസില്‍ കൊണ്ടുനടക്കുകയും പ്രായോഗിക മാര്‍ഗങ്ങള്‍ പരിഗണിക്കാതെ ലക്ഷ്യത്തിലെത്താന്‍ കഴിയാതെ വരുമ്പോള്‍ മാനസികമായി തകര്‍ന്നുപോകുന്നവര്‍ തങ്ങളെ ആരും മനസിലാക്കുന്നില്ലെന്നുള്ള ബോധ്യത്തിലേക്ക് എത്തിച്ചേരും. അവരെ ആത്മവിശ്വാസമുള്ളവരായി മാറ്റാന്‍ ക്ഷമയോടെ, തുറന്നമനസോടെ, സ്നേഹത്തോടെ ഇടപഴകാനും ആവശ്യമായ അറിവുകള്‍ പകരാനും വളര്‍ത്തിക്കൊണ്ടുവരാനും കഴിയേണ്ടതുണ്ട്. അത്തരത്തിലുള്ള പ്രോത്സാഹനം ലഭിക്കാതെ വരുമ്പോള്‍ പഠന, പഠനേതര കാര്യങ്ങളില്‍ പിന്നോട്ട് പോകാനും പതിയെ നിരാശയിലേക്കും വിഷാദത്തിലേക്കും എത്തിപ്പെടുമെന്നതില്‍ സംശയില്ല.
നിഷിത മോഹന്‍ദാസ്
കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്, പരവൂര്‍, കൊല്ലം
ദമ്പതികള്‍ക്കും വേണം സ്വാതന്ത്ര്യം
റിയ ബിടെക് ബിരുദധാരിയാണ്. അവള്‍ക്ക് ബിരുദാനന്തര ബിരുദമുള്ള ഒരു സഹോദരിയുണ്ട്. രണ്ട് പെണ്‍കുട്ടികളെയും പിതാവ് വളരെയധികം ലാ
ചര്‍മരോഗ ചികിത്സയില്‍ ചാവുകടലും
ബൈബിളിലെ വിവരണമനുസരിച്ച് (ഉല്പത്തി 19) ദൈവം തീയും ഗന്ധകവും വര്‍ഷിച്ചു നശിപ്പിച്ച സോദോം, ഗോമോറ പണങ്ങളുടെ സ്ഥാനത്താണു ചാവ
മനസും ചര്‍മരോഗങ്ങളും
ചര്‍മരോഗമുള്ള വ്യക്തിക്കു മാനസിക പിന്തുണ നല്കുകയെന്നതു പരമപ്രധാനമായ കാര്യമാണ്. ആത്മവിശ്വാസത്തോടെ ചികിത്സയെ നേരിടണം. സോഷ
വീട്ടമ്മമാരെ ശല്യപ്പെടുത്തുന്ന അലര്‍ജി
ആരോഗ്യവും തിളക്കവുമുള്ള ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ വീട്ടമ്മമാര്‍ക്ക് ചര്‍മ
ശാരീരികരോഗങ്ങളും മാനസികാരോഗ്യവും
മനസും ശരീരവും രണ്ടും രണ്ടല്ല ഒന്നാണ് എന്ന വസ്തുത പലപ്പോഴും ജനങ്ങള്‍ മനസിലാക്കുന്നില്ല. ശരീരം മുഴുവനും കീറിമുറിച്ചുനോക്കി
അറിഞ്ഞ് ഉപയോഗിക്കാം ഹാന്‍ഡ് സാനിറ്റൈസര്‍
കോവിഡ് 19ന്റെ വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ വ്യക്തി ശുചിത്വത്തിനു പ്രാധാന്യം നല്‍കികൊണ്ടുള്ള പ്രതി
കോവിഡിനൊപ്പം ജീവിക്കുമ്പോഴുള്ള മാനസികാരോഗ്യം
കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലയളവില്‍ ആരില്‍ നിന്നും രോഗം പകരാം എന്ന ഭീതിയാണ് എല്ലാവര്ക്കും ഉള്ളത്. മ
ഗര്‍ഭിണികളുടേയും അമ്മമാരുടെയും മാനസികാരോഗ്യം
ഗര്‍ഭകാലവും പ്രസവാനന്തരം ഒരു വര്‍ഷം വരെയുള്ള സമയവും സ്ത്രീകളുടെ ശാരീരികവും മാനസികവുമായ അവസ്ഥകളെ കാര്യമായി ബാധിക്കുന്നതാണ
മനസേ...കൈവിട്ടു പോകല്ലേ
ശാരീരിക പ്രശ്നങ്ങള്‍ പോലെതന്നെ പ്രാധാന്യമേറിയതാണു മാനസികപ്രശ്നങ്ങളും. ആരോഗ്യമുള്ള മനസുള്ളവര്‍ക്കേ ആരോഗ്യമുള്ള ശരീരമുണ്
മട്ടണ്‍ സ്പെഷല്‍ വിഭവങ്ങള്‍
ആട്ടിറച്ചി കൊണ്ട് ഉണ്ടാക്കാവുന്ന ഏതാനും വിഭവങ്ങളാണ് ഇത്തവണ പാചകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈസി മട്ടണ്‍കറി
ചര്‍മം കണ്ടാല്‍ പ്രായം തോന്നാതിരിക്കാന്‍
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവവും ഒപ്പം ശരീരത്തെ പൊതിഞ്ഞിരിക്കുന്ന ആവരണവുമാണ് ത്വക്ക്. ശരീരത്തെ പൊതിഞ്ഞു പൊടിപടലങ്
ദമ്പതികള്‍ക്കും വേണം സ്വാതന്ത്ര്യം
റിയ ബിടെക് ബിരുദധാരിയാണ്. അവള്‍ക്ക് ബിരുദാനന്തര ബിരുദമുള്ള ഒരു സഹോദരിയുണ്ട്. രണ്ട് പെണ്‍കുട്ടികളെയും പിതാവ് വളരെയധികം ലാ
ബൗദ്ധിക സ്വത്തവകാശം - അറിയേണ്ടതെല്ലാം
മനുഷ്യന് തന്റെ ബുദ്ധി ഉപയോഗിച്ചു വികസിപ്പിച്ചെടുക്കുന്ന സൃഷ്ടികളില്‍ അതിന്റെ സ്രഷ്ടാവിനു നിയമപരമായ അംഗീകാരത്തോടുകൂടി കൊ
സ്കിന്‍ അലര്‍ജിക്കുള്ള പ്രതിവിധികള്‍
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. അതുകൊണ്ടുതന്നെ ത്വക്കിലുണ്ടാകുന്ന അസുഖങ്ങള്‍ ശാരീരികമായും മാനസികമായും
വീട്ടമ്മമാരെ ശല്യപ്പെടുത്തുന്ന അലര്‍ജി
ആരോഗ്യവും തിളക്കവുമുള്ള ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ വീട്ടമ്മമാര്‍ക്ക് ചര്‍മ
മഴക്കാല ചര്‍മ സംരക്ഷണം
ഈര്‍പ്പവും വെള്ളക്കെട്ടും കൊതുകുകളുമാണ് മഴക്കാലത്തെ പ്രധാന വില്ലന്മാര്. ഇവ മൂലം പല ചര്‍മരോഗങ്ങളും മഴക്കാലത്ത് താരതന്മ്യ
സോപ്പ്, ഷാംപു ഗുണദോഷങ്ങള്‍
ശുദ്ധീകരണവസ്തു എന്ന നിലയില്‍ സോപ്പുകള്‍ പുരാതന ഈജിപ്ഷ്യന്‍, ബാബിലോണിയന്‍ കാലം മുതല്‍ നിലവിലുണ്ട്. അവര്‍ മൃഗങ്ങളുടെ കൊഴുപ
ചര്‍മ സംരക്ഷണം ചെറിയ കാര്യമല്ല
ത്വക്ക് അഥവാ ചര്‍മത്തിന്റെ സംരക്ഷണവും സൗന്ദര്യവും വ്യക്തിയുടെ ആരോഗ്യത്തെ സംബന്ധിച്ചു സുപ്രധാനമാണ്. മനുഷ്യന്റെ സൗന്ദര്യത്
ആദ്യ വനിത എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് സല്യൂട്ട്
മുഖത്തു ഗൗരവം കാണിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തിലെ ആദ്യ വനിത എക്സൈസ് ഇന്‍സ്പെക്ടറാകാനുള്ള ഭാഗ്യത്തെക്കുറിച്
സമീകൃതാഹാരത്തിന്റെ പ്രസക്തി
ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ആവശ്യമായ അളവില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് സമീകൃതാഹാരം. ശരിയായ ആരോഗ്യത്തിനും അവയവങ്
ദമ്പതികള്‍ക്കും വേണം സ്വാതന്ത്ര്യം
റിയ ബിടെക് ബിരുദധാരിയാണ്. അവള്‍ക്ക് ബിരുദാനന്തര ബിരുദമുള്ള ഒരു സഹോദരിയുണ്ട്. രണ്ട് പെണ്‍കുട്ടികളെയും പിതാവ് വളരെയധികം ലാ
ചര്‍മരോഗ ചികിത്സയില്‍ ചാവുകടലും
ബൈബിളിലെ വിവരണമനുസരിച്ച് (ഉല്പത്തി 19) ദൈവം തീയും ഗന്ധകവും വര്‍ഷിച്ചു നശിപ്പിച്ച സോദോം, ഗോമോറ പണങ്ങളുടെ സ്ഥാനത്താണു ചാവ
മനസും ചര്‍മരോഗങ്ങളും
ചര്‍മരോഗമുള്ള വ്യക്തിക്കു മാനസിക പിന്തുണ നല്കുകയെന്നതു പരമപ്രധാനമായ കാര്യമാണ്. ആത്മവിശ്വാസത്തോടെ ചികിത്സയെ നേരിടണം. സോഷ
വീട്ടമ്മമാരെ ശല്യപ്പെടുത്തുന്ന അലര്‍ജി
ആരോഗ്യവും തിളക്കവുമുള്ള ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ വീട്ടമ്മമാര്‍ക്ക് ചര്‍മ
ശാരീരികരോഗങ്ങളും മാനസികാരോഗ്യവും
മനസും ശരീരവും രണ്ടും രണ്ടല്ല ഒന്നാണ് എന്ന വസ്തുത പലപ്പോഴും ജനങ്ങള്‍ മനസിലാക്കുന്നില്ല. ശരീരം മുഴുവനും കീറിമുറിച്ചുനോക്കി
അറിഞ്ഞ് ഉപയോഗിക്കാം ഹാന്‍ഡ് സാനിറ്റൈസര്‍
കോവിഡ് 19ന്റെ വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ വ്യക്തി ശുചിത്വത്തിനു പ്രാധാന്യം നല്‍കികൊണ്ടുള്ള പ്രതി
കോവിഡിനൊപ്പം ജീവിക്കുമ്പോഴുള്ള മാനസികാരോഗ്യം
കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലയളവില്‍ ആരില്‍ നിന്നും രോഗം പകരാം എന്ന ഭീതിയാണ് എല്ലാവര്ക്കും ഉള്ളത്. മ
ഗര്‍ഭിണികളുടേയും അമ്മമാരുടെയും മാനസികാരോഗ്യം
ഗര്‍ഭകാലവും പ്രസവാനന്തരം ഒരു വര്‍ഷം വരെയുള്ള സമയവും സ്ത്രീകളുടെ ശാരീരികവും മാനസികവുമായ അവസ്ഥകളെ കാര്യമായി ബാധിക്കുന്നതാണ
മനസേ...കൈവിട്ടു പോകല്ലേ
ശാരീരിക പ്രശ്നങ്ങള്‍ പോലെതന്നെ പ്രാധാന്യമേറിയതാണു മാനസികപ്രശ്നങ്ങളും. ആരോഗ്യമുള്ള മനസുള്ളവര്‍ക്കേ ആരോഗ്യമുള്ള ശരീരമുണ്
മട്ടണ്‍ സ്പെഷല്‍ വിഭവങ്ങള്‍
ആട്ടിറച്ചി കൊണ്ട് ഉണ്ടാക്കാവുന്ന ഏതാനും വിഭവങ്ങളാണ് ഇത്തവണ പാചകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈസി മട്ടണ്‍കറി
ചര്‍മം കണ്ടാല്‍ പ്രായം തോന്നാതിരിക്കാന്‍
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവവും ഒപ്പം ശരീരത്തെ പൊതിഞ്ഞിരിക്കുന്ന ആവരണവുമാണ് ത്വക്ക്. ശരീരത്തെ പൊതിഞ്ഞു പൊടിപടലങ്
ദമ്പതികള്‍ക്കും വേണം സ്വാതന്ത്ര്യം
റിയ ബിടെക് ബിരുദധാരിയാണ്. അവള്‍ക്ക് ബിരുദാനന്തര ബിരുദമുള്ള ഒരു സഹോദരിയുണ്ട്. രണ്ട് പെണ്‍കുട്ടികളെയും പിതാവ് വളരെയധികം ലാ
ബൗദ്ധിക സ്വത്തവകാശം - അറിയേണ്ടതെല്ലാം
മനുഷ്യന് തന്റെ ബുദ്ധി ഉപയോഗിച്ചു വികസിപ്പിച്ചെടുക്കുന്ന സൃഷ്ടികളില്‍ അതിന്റെ സ്രഷ്ടാവിനു നിയമപരമായ അംഗീകാരത്തോടുകൂടി കൊ
സ്കിന്‍ അലര്‍ജിക്കുള്ള പ്രതിവിധികള്‍
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. അതുകൊണ്ടുതന്നെ ത്വക്കിലുണ്ടാകുന്ന അസുഖങ്ങള്‍ ശാരീരികമായും മാനസികമായും
വീട്ടമ്മമാരെ ശല്യപ്പെടുത്തുന്ന അലര്‍ജി
ആരോഗ്യവും തിളക്കവുമുള്ള ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ വീട്ടമ്മമാര്‍ക്ക് ചര്‍മ
മഴക്കാല ചര്‍മ സംരക്ഷണം
ഈര്‍പ്പവും വെള്ളക്കെട്ടും കൊതുകുകളുമാണ് മഴക്കാലത്തെ പ്രധാന വില്ലന്മാര്. ഇവ മൂലം പല ചര്‍മരോഗങ്ങളും മഴക്കാലത്ത് താരതന്മ്യ
സോപ്പ്, ഷാംപു ഗുണദോഷങ്ങള്‍
ശുദ്ധീകരണവസ്തു എന്ന നിലയില്‍ സോപ്പുകള്‍ പുരാതന ഈജിപ്ഷ്യന്‍, ബാബിലോണിയന്‍ കാലം മുതല്‍ നിലവിലുണ്ട്. അവര്‍ മൃഗങ്ങളുടെ കൊഴുപ
ചര്‍മ സംരക്ഷണം ചെറിയ കാര്യമല്ല
ത്വക്ക് അഥവാ ചര്‍മത്തിന്റെ സംരക്ഷണവും സൗന്ദര്യവും വ്യക്തിയുടെ ആരോഗ്യത്തെ സംബന്ധിച്ചു സുപ്രധാനമാണ്. മനുഷ്യന്റെ സൗന്ദര്യത്
ആദ്യ വനിത എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് സല്യൂട്ട്
മുഖത്തു ഗൗരവം കാണിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തിലെ ആദ്യ വനിത എക്സൈസ് ഇന്‍സ്പെക്ടറാകാനുള്ള ഭാഗ്യത്തെക്കുറിച്
സമീകൃതാഹാരത്തിന്റെ പ്രസക്തി
ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ആവശ്യമായ അളവില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് സമീകൃതാഹാരം. ശരിയായ ആരോഗ്യത്തിനും അവയവങ്
ഭക്ഷണത്തിന്റെ പറുദീസയൊരുക്കി ആഡംബര വിനോദ യാത്രക്കപ്പല്‍
ലോകത്തിലെ ഭക്ഷണം എല്ലാം രുചിച്ചുനോക്കണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവരുണ്ടോ? അതിന് ഒരേയൊരു മാര്‍ഗമേയുള്ളൂ. ഏതെങ്കി
ആരാണ് ഉപഭോക്താവ്
പണം കൊടുത്തുകൊണ്ട് സാധനമോ അല്ലെങ്കില്‍ സേവനമോ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്ന ആളെ ഉപഭോക്താവ് എന്നു വിളിക്കാം. സൗജന്യമാ
ഓണ്‍ലൈന്‍ പഠനം: ആശങ്കയുമായി അമ്മമാര്‍
കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കുകയാണ്. മക്കള്‍ക
നെയ്ത്തു ജീവിതങ്ങളുടെ ഊടും പാവും നെയ്യുന്ന അഞ്ജലി
രാജ്യമെങ്ങും ലോക്ക്ഡൗണ്‍ ആയതോടെ നെയ്ത്തുശാലകളിലെ തറികളും നിശബ്ദമായി. ആഘോഷ കാലത്തെ വിപണി ലക്ഷ്
ഓണ്‍ലൈന്‍ ഷോപ്പിംഗ് സുരക്ഷിതമാക്കാം
കൊറോണ ജീവിതത്തിന്റെ സമസ്ത മേഖലകളേയും സ്തംഭിപ്പിച്ചെങ്കിലും ഒരുകൂട്ടര്‍ക്ക് അത് അനുഗ്രഹമായി. ഓണ്‍ലൈന്‍ കച്ചവടക്കാര്‍. ഇന്‍
കോവിഡും കര്‍ക്കടകവും പിന്നെ ആരോഗ്യവും
പ്രകൃതിയും മനുഷ്യനും പുന:നിര്‍മാണത്തിലേര്‍പ്പെടുന്ന കാലമാണ് കര്‍ക്കടകം. ഇടമുറിയാതെ പെയ്യുന്ന മഴയില്‍ ഈറനണിഞ്ഞു പ്രകൃതി സ
കോവിഡ് കാലത്തെ രാഷ്ട്രീയപാഠങ്ങള്‍
ചൈനയിലെ വുഹാന്‍ നഗരത്തില്‍ പൊിപ്പുറപ്പെട്ട കൊറോണ എന്ന വൈറസ് ലോകചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രതിസന്ധി തീര്‍ക്കുന്നു. സ
എല്ലാ പകര്‍ച്ചവ്യാധിയെയും കോവിഡായി കാണല്ലേ...
കോവിഡ് 19 ലോകമെമ്പാടും പിടിമുറുക്കിയ സാഹചര്യത്തില്‍ നമുക്ക് ഉണ്ടാകുന്ന ചെറിയ പനിയും തലവേദനയും കോവിഡിന്റെ ലക്ഷണമാണോയെന്ന
ഡോക്ടര്‍ ആക്ടര്‍
കുട്ടിക്കാലം മുതല്‍ മനസിലേറ്റിയ മോഹമാണ് നടിയാവുക എന്നത്. ഡോക്ടറായിട്ടും രേവതി ആ മോഹം കൂടെകൂട്ടി. ഇപ്പോഴിതാ രണ്ടു സിനിമകള
കോവിഡ് ഭീതി മാനസിക രോഗമാവാതിരിക്കാന്‍
കോവിഡ് 19 മഹാമാരിയുടെ ആറു മാസത്തിനുശേഷം 90 ലക്ഷത്തിലേറെ രോഗബാധിതരും ാലു ലക്ഷത്തോളം മരണവും, പിന്നെ പ്രതീക്ഷ പകരുന്ന ഒരു പ
Latest News
മസാല ബോണ്ട് കേന്ദ്ര അവകാശത്തിന്മേലുള്ള കടന്നുകയറ്റമെന്ന് സിഎജി
തെരഞ്ഞെടുപ്പ് മേൽനോട്ടത്തിന് പത്തംഗ സമിതി; ചെയറുപിടിക്കാൻ ഉമ്മൻ ചാണ്ടിയെ ചെർമാനാക്കി ഹൈക്കമാൻഡ്
മൂന്നാം ക്ലാസുകാരന്റെ കാൽ തേപ്പുപെട്ടിവച്ച് പൊള്ളിച്ചു; സഹോദരീഭർത്താവ് അറസ്റ്റിൽ
വാഹന പരിശോധനയ്ക്കിടെ സൈനികൻ എസ്ഐയുടെ കൈയൊടിച്ചു
കൂളിംഗ് നീക്കാതെ കൂളായി മന്ത്രിമാർ; പിഴയൊടുക്കി പൊതുജനം
Latest News
മസാല ബോണ്ട് കേന്ദ്ര അവകാശത്തിന്മേലുള്ള കടന്നുകയറ്റമെന്ന് സിഎജി
തെരഞ്ഞെടുപ്പ് മേൽനോട്ടത്തിന് പത്തംഗ സമിതി; ചെയറുപിടിക്കാൻ ഉമ്മൻ ചാണ്ടിയെ ചെർമാനാക്കി ഹൈക്കമാൻഡ്
മൂന്നാം ക്ലാസുകാരന്റെ കാൽ തേപ്പുപെട്ടിവച്ച് പൊള്ളിച്ചു; സഹോദരീഭർത്താവ് അറസ്റ്റിൽ
വാഹന പരിശോധനയ്ക്കിടെ സൈനികൻ എസ്ഐയുടെ കൈയൊടിച്ചു
കൂളിംഗ് നീക്കാതെ കൂളായി മന്ത്രിമാർ; പിഴയൊടുക്കി പൊതുജനം
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top