അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
Saturday, December 4, 2021 1:00 PM IST
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്‍റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്പ് പണിത വീട് അടിമുടി മാറ്റി മോസ്റ്റ് മോഡേണ്‍ ലുക്കിലാക്കി.

ആദ്യം ഈ വീടു കാണുന്പോൾ ആവശ്യത്തിന് വെളിച്ചവും വായുവും ലഭിക്കാത്ത കുറെ മുറികൾ മാത്രമുള്ള ഒറ്റ നില വീടായിരുന്നു അത്. അദ്ദേഹത്തിന്‍റെ സ്വന്തം സന്പാദ്യത്തിൽ നിന്നുണ്ടാക്കിയ ഈ വീട് പൂർണമായി ഇല്ലാതാക്കാൻ വീട്ടുടമയ്ക്ക് നല്ല വിഷമം ഉണ്ടായിരുന്നു.

മുന്പ് ഈ വീടു കണ്ട പലരും അതു പുതുക്കി പണിയാൻ വിസമ്മതം അറിയിച്ചിരുന്നു. നിലവിൽ ഭിത്തികൾക്കൊന്നും വലിയ കേടുപാടുകൾ കാണാത്തതിനാൽ പുതുപുത്തൻ വീടാക്കി നൽകാമെന്ന് അദ്ദേഹത്തിനു വാക്കുകൊടുത്തു.

ഒറ്റ നില മാറ്റി

1400 സ്ക്വയർ ഫീറ്റിൽ ഒറ്റ നിലയിലായിരുന്നു ആ വീട്. ചില മുറിച്ചു മാറ്റലുകളും കൂട്ടിച്ചേർക്കലുകളും നടത്തി വീട് രണ്ടു നിലകളിലാക്കി. പഴയ വീടിന്‍റെ 800 സ്ക്വയർ ഫീറ്റ് മാത്രം നിലനിർത്തിക്കൊണ്ടാണ് അതു മനോഹരമാക്കിയത്. മതിയായ വെളിച്ചവും വായു സഞ്ചാരവും കിട്ടുന്ന വിധത്തിലാണ് പുതിയ വീട് ഡിസൈൻ ചെയ്തത്. നിലവിലെ വിസ്തീർണം 2670 സ്ക്വയർ ഫീറ്റാണ്.

മാറ്റങ്ങൾ ഇങ്ങനെ

താഴത്തെ നിലയിൽ പുതുതായി നിർമിച്ച വലിയ ഡൈനിം ഗ് ഹാൾ, സ്റ്റൈയർകേസ് കയറിവരുന്ന ഭാഗം, ക്ലോസ് കോർട്ട് യാർഡ്, ഒരു അറ്റാച്ച്ഡ് ബെഡ്റൂം, കോമണ്‍ ടോയ്ലറ്റ് എന്നിവ വീടിന് ഒട്ടേറെ പുതുമകൾ നൽകി.


വിശാലമായ വരാന്ത, കാർ പോർച്ച്, ഷിംഗിൾസ് റൂഫിംഗ് എന്നിവ ചെയ്ത് വീടിന് മോഡേണ്‍ ലുക്ക് വരുത്തി. പഴമയും പുതുമയും ഇട കലർത്തിയാണ് ഇന്‍റീരിയർ ചെയ്തിരിക്കുന്നത്. മോഡേണ്‍ ലുക് തോന്നുന്ന രീതിയിൽ വീടിന്‍റെ കോന്പൗണ്ട് വാൾ ഡിസൈൻ ചെയ്തു. കോന്പൗണ്ട് വാളിന്‍റെ ഡിസൈൻ വീടിനെ അടിമുടി മാറ്റി.

ചില മുറികളിൽ റെഡ് ഓക്സൈഡാണ് ഇട്ടിരുന്നത്. അത് നീക്കി ഡിജിറ്റൽ വെർട്ടിഫൈഡ് ടൈൽസ് ആക്കി മാറ്റി. അടുക്കളയിൽ മൊത്തം മാറ്റമാണ് വരുത്തിയത്. ഇന്‍റീരിയർ, ഫ്ളോറിംഗ് എന്നിവയിൽ മാറ്റം വരുത്തി. അടുക്കളയിലേക്ക് സൂര്യപ്രകാശം നേരിട്ടു കിട്ടാവുന്ന രീതിയിൽ അത് സെറ്റു ചെയ്തു.

മുകളിലത്തെ നിലയിൽ സ്റ്റൈയർ ലിംഗ് സ്പേസ്, ഫ്രണ്ട് ബാൽക്കണി, താഴത്തെ നിലയിലെ പോലെ ഒരു അറ്റാച്ച്ഡ് ബെഡ്റൂം എന്നിവ കൊണ്ട് മനോഹരമാക്കി.

വരാന്തയിൽ കൂടുതൽ തൂണുകൾ നൽകി. തൂണുകളിൽ സ്റ്റോണ്‍ ക്ലാഡിംഗ് ആണ് ചെയ്തിരിക്കുന്നത്. ഉള്ളിലും ക്ലോസ് കോർട്ട് യാർഡ് വച്ചു. വശങ്ങളിലെല്ലാം നാച്വറൽ സ്റ്റോണ്‍ വച്ചു മനോഹരമാക്കി. ഫ്ളോർ സീലിംഗിൽ എൽഇഡി ലൈറ്റുകൾ ക്രമീകരിച്ചു. എക്സീറ്റിരിയറിൽ റൂഫ് വാർത്ത് ഷിംഗിൾസ് ചെയ്തു. പാരപ്പറ്റിന് സിഎൽസി കട്ടിംഗ് നൽകി വിപുലീകരിച്ചു.

പഴയ ഒരു കിടപ്പുമുറി, ഹാൾ, കോർട്ട് യാർഡ് എന്നിവ നിലനിർത്തിയപ്പോൾ ഏകദേശം 16 ലക്ഷം രൂപയുടെ ലാഭമാണ് ഈ വീടിന് ലഭിച്ചത്.