പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
Monday, August 28, 2023 12:27 PM IST
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആരംഭിക്കുന്നതു പുലർച്ചെ രണ്ടരയ്ക്കും അവസാനിക്കുന്നത് അർധരാത്രിയോടടുത്തുമാണ്.

എന്താണ് ടീച്ചർക്ക് ഇത്ര വലിയ പണിത്തിരക്ക് എന്നല്ലേ. അധ്യാപനത്തിനൊപ്പം പശു വളർത്തലും പച്ചക്കറി കൃഷിയും തുടങ്ങിയതോടെയാണു ടീച്ചർക്ക് സമയം തികയാതെ വന്നത്.

ഒന്നും രണ്ടും പശുക്കളല്ല, ഈ അധ്യാപികയുടെ വീടിനോട് ചേർന്ന തൊഴുത്തിലുള്ളത്. മുന്തിയ ഇനം 17 വലിയ പശുക്കളുണ്ടവിടെ. തീരെ ചെറിയ കിടാക്കളും അല്പം മുതിർന്നവയുമായി ഒരു ഡസൻ വേറെയും.

പുലർച്ചെ രണ്ടരയ്ക്ക് എണീറ്റ് തൊഴുത്തു കഴുകി പശുക്കളെ കുളിപ്പിച്ചാണ് ടീച്ചറുടെ ദിവസം ആരംഭിക്കുന്നത്. തീറ്റ റെഡിയാക്കൽ, കറവ അതെല്ലാം പിന്നാലെ ചെയ്യണം.

കൈകൊണ്ടാണ് കറവ. സഹായത്തിന് ഇതര സംസ്ഥാനക്കാരനായ ഒരാളുണ്ട്. ഒരു മണിക്കൂർ കറവ കഴിഞ്ഞ് പാൽ കുപ്പികളിലാക്കണം. അര ലിറ്റർ, ഒരു ലിറ്റർ എന്ന കണക്കിൽ 60 വീടുകളിൽ പാൽ എത്തിക്കും.



രണ്ടും മൂന്നും കിലോമീറ്റർ ദൂരത്തുള്ള വീടുകളിൽ സ്കൂട്ടറിലാണ് പാൽ വിതരണം. ബാക്കിയുള്ള പാൽ മന്പാടുള്ള ക്ഷീര സംഘത്തിലും എത്തിക്കണം.

മഴ, മഞ്ഞ്, പുലർച്ചയുള്ള തണുപ്പ്, തലേ ദിവസത്തെ ക്ഷീണം അതൊന്നും ഈ പാൽക്കാരി ടീച്ചർക്ക് തടസങ്ങളല്ല. ആറുമണിയോടെ പാൽ വിതരണം കഴിഞ്ഞ് വീട്ടിലെത്തും.

പിന്നെ തിടുക്കത്തിൽ ഒരുങ്ങി ഏഴ് മണിയോടെ സ്കൂളിലേക്കു പുറപ്പെടും. തൃശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്തുള്ള എയ്ഡഡ് സ്കൂളിലാണ് ജോലി.

വീട്ടിൽ നിന്നും 75 കിലോമീറ്റർ ദൂരെയാണു സ്കൂൾ. നാല് ബസ് മാറി കയറണം. മൂന്ന് മണിക്കൂറെങ്കിലും വരും യാത്ര. ബസ് യാത്രകളിലാണ് ഉറക്കം.


ക്ഷീണം കൂടുതലുള്ള ദിവസങ്ങളിൽ സ്ഥലം എത്തിയാൽ വിളിക്കാൻ കണ്ടക്ടറെ ചുമതലപ്പെടുത്തും. പാഠപുസ്തകത്തിലെ അറിവിനപ്പുറം പ്രായോഗിക ജീവിത ത്തിലെ അനുഭവസന്പത്തുകൾ നിറഞ്ഞ ടീച്ചറുടെ ക്ലാസുകൾ കുട്ടികൾക്കും ഏറെ പ്രിയപ്പെട്ടതാണ്.

സ്കൂളിൽ നിന്നു തിരിച്ചു വീട്ടി ലെത്തുന്പോൾ രാത്രി ഏഴു കഴിയും. വീട്ടിലെത്തിയാലും വിശ്രമമില്ല. പിറ്റേദിവസം പാൽ നിറക്കുന്നതിനുള്ള കുപ്പികൾ ഇളം ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കണം.

പശുക്കളുടെ തീറ്റകാര്യങ്ങൾ, തൊഴുത്ത് ക്ലീനിംഗ്, വീട്ടുകാര്യങ്ങൾ എല്ലായിടത്തും കണ്ണെ ത്തി വരുന്പോൾ രാത്രി ഏറെ വൈകും. പശുക്കളോടുള്ള ഇഷ്ട കൂടുതലാണ് ഈ സാഹസത്തിനെല്ലാം ടീച്ചറെ പ്രേരിപ്പിക്കുന്നത്.

സഹോദരനും കുഴൽമന്ദം സിഎ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലുമായ കൃഷ്ണ കുമാറിന്‍റെ പിന്തുണ വലിയ പിൻബലമാണ്. തൃശൂരിൽ താമസിക്കുന്ന കൃഷ്ണകുമാർ ഇടയ്ക്കിടെ ഇവിടെയെത്തി സഹോദരിയുടെ പശു പരി പാലന മുറകൾ നിരീക്ഷിക്കും.

18 ലിറ്റർ വരെ പാൽ ചുരത്തുന്ന നന്ദിനി പശുവിനോടാണു ടീച്ചർക്കു സ്നേഹ കൂടുതൽ. അവൾ ഇപ്പോൾ ഗർഭിണിയാണ്. മറ്റു പശുക്കളെല്ലാം സ്ഥലനാമങ്ങളിലാണ് അറിയപ്പെടുന്നത്.

പശുവിനെ വാങ്ങുന്ന സ്ഥലം പിന്നീട് അവയുടെ പേരായി മാറ്റും. തൊഴുത്തുകളിൽ മതിയായ കാറ്റും വെളിച്ചവും ഫാൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇടക്കിടെ തൊഴുത്ത് അണുവിമുക്ത മാക്കും.

അവധി ദിവസങ്ങളിലാണ് അധിക ജോലികൾ ചെയ്യുക. ക്ഷീര വികസന വകുപ്പിൽ നിന്നു തൊഴുത്തു നിർമിക്കാൻ കിട്ടിയ അരലക്ഷം രൂപ കൂടി ഉപയോഗിച്ചാണ് മനോഹര മാക്കിയത്.

കോവിഡ് മഹാമാരിയിൽ സ്കൂളുകൾക്ക് നീണ്ട അവധിയായ പ്പോഴാണ് ടീച്ചർ പശുവളർത്തൽ വിപുലീകരിച്ചത്.

ഫോണ്‍: 9961258843

ഫ്രാൻസിസ് തയ്യൂർ