ക്ഷേത്രക്കുളത്തിൽ നീന്താനിറങ്ങിയ പോലീസുകാരൻ മുങ്ങിമരിച്ചു
Tuesday, June 25, 2024 10:50 PM IST
തൃപ്പൂണിത്തുറ: ക്ഷേത്രക്കുളത്തിൽ നീന്താനിറങ്ങിയ പോലീസുകാരൻ മുങ്ങി മരിച്ചു. ഹിൽപാലസ് പോലീസ് ക്യാമ്പിലെ കെഎപി ഒന്നാം ബറ്റാലിയൻ അംഗമായ ഇ.എസ്‌. ശ്രീജിത്ത്‌ (27) ആണു മരിച്ചത്. ഹിൽപാലസ് പോലീസ് ക്യാമ്പിനടുത്തുള്ള പെരുന്നിനാകുളം ക്ഷേത്രക്കുളത്തിൽ ഇന്നലെ വൈകുന്നേരം 6.15 നായിരുന്നു അപകടം. 

അഞ്ചംഗസംഘം ജിമ്മിൽ പോയതിനുശേഷം നീന്താനായി ക്ഷേത്രക്കുളത്തിലെത്തിയതായിരുന്നു. കുളത്തിൽ മുങ്ങിപ്പോകുന്നതു കണ്ട് രക്ഷിക്കാനായി കൂടെയുള്ളവർ നീന്തിയെത്തി കൈയിൽ പിടിച്ചപ്പോഴേക്കും താഴ്ന്നുപോയിരുന്നു. ഉടൻ തന്നെ ഡ്യൂട്ടി ഓഫീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് കടവന്ത്രയിൽ നിന്നെത്തിയ സ്കൂബാ ഡൈവിംഗ് സംഘം രാത്രി 7.30 നു മൃതദേഹം കണ്ടെടുത്ത് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

ഈ മാസമാദ്യം പാസിംഗ് ഔട്ട് കഴിഞ്ഞ ശ്രീജിത് മണിയാർ ക്യാമ്പിൽ നിന്ന് ഇവിടേക്കെത്തിയിട്ട് ഒരാഴ്ചയെ ആയിട്ടുള്ളൂ. പാറക്കടവ് കുറുമശേരി ഇരിട്ടിയിൽ ശ്രീധരന്‍റെ (പാറക്കടവ് സിപിഎം ലോക്കൽ കമ്മിറ്റിയംഗം) മകനാണ്. അമ്മ: ജിഷാ ശ്രീധരൻ (പാറക്കടവ് മുൻ പഞ്ചായത്ത് പ്രസിഡന്‍റ്). സഹോദരി: ശ്രീഷ്മ(ഇൻഫോപാർക്ക്, കാക്കനാട്).