ആദിവാസി ഉൗരുകളിൽ നിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം: ഏഴു ലക്ഷം പിഴ
Thursday, September 5, 2024 11:40 PM IST
തൊടുപുഴ: ആദിവാസി ഉൗരുകളിൽ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത സംഭവത്തിൽ വിതരണക്കാരനോട് ഏഴു ലക്ഷം രൂപ പിഴയടയ്ക്കാൻ സബ് കളക്ടർ ഉത്തരവിട്ടു.
വെള്ളിയാമറ്റം പഞ്ചായത്തിലെ ആദിവാസി ഉൗരുകളിൽ മഴക്കാല ഭക്ഷ്യസഹായ പദ്ധതി പ്രകാരം പട്ടികവർഗ വികസന വകുപ്പ് വിതരണം ചെയ്ത 13 ഇനങ്ങൾ അടങ്ങുന്ന ഭക്ഷ്യക്കിറ്റിൽ നൽകിയ വെളിച്ചെണ്ണ ഗുണനിലവാരമില്ലാത്തതാണെന്ന് ഭക്ഷ്യ സുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

ഇവർ നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് ചെറുതോണി പേട്ടയിൽ പി.എ. ഷിജാസ് ഏഴു ലക്ഷം രൂപ പിഴയടയ്ക്കാൻ സബ് കളക്ടർ ഡോ.അരുണ്‍ എസ്. നായർ ഉത്തരവിട്ടത്.

കേരശക്തി എന്ന പേരിൽ വിതരണം ചെയ്ത വെളിച്ചെണ്ണ നിലവാരമില്ലാത്തതും ഭക്ഷ്യ സുരക്ഷാവകുപ്പിന്‍റെ രജിസ്ട്രേഷൻ ഇല്ലാത്തതുമാണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത് വിതരണം ചെയ്യാനായി ഭക്ഷ്യ സുരക്ഷാവകുപ്പിൽ ഹാജരാക്കിയത് വ്യാജ രജിസ്ട്രേഷൻ ആണെന്നും പരിശോധനയിൽ വ്യക്തമായി.

കാലാവധി കഴിഞ്ഞുള്ള ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്‍റെ മറവിലാണ് ഇവർ വെളിച്ചെണ്ണ വിൽപ്പന നടത്തിയത്. ഈ വെളിച്ചെണ്ണ ഉപയോഗിച്ചവർക്ക് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളുമുണ്ടായി. കിറ്റിലെ വെളിച്ചെണ്ണ ഉപയോഗിച്ച് പാചകം ചെയ്ത ഭക്ഷണം കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

വെള്ളിയാമറ്റം പഞ്ചായത്തിൽ ഈ എണ്ണ ഉപയോഗിച്ച് പാചകം ചെയ്ത ഭക്ഷണം കഴിച്ച ഒന്നര വയസുള്ള കുഞ്ഞുൾപ്പെടെ അറുപതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി ഉയർന്നിരുന്നു.

ഇതിനു പുറമേ വിതരണം ചെയ്ത ഭക്ഷ്യോത്പന്നങ്ങളുമായി കഴിഞ്ഞ ദിവസം ജില്ലാ പട്ടികവർഗ ഓഫീസിനു മുന്നിൽ ഉൗരുമൂപ്പന്മാർ പ്രതിഷേധിക്കുകയും പട്ടിക വർഗ വകുപ്പ് ജില്ലാ പ്രോജക്ട് ഓഫീസർ, അസി. ജില്ലാ പ്രോജക്ട് ഓഫീസർ എന്നിവരെ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ കടുത്ത പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് അടിയന്തര നടപടിയുണ്ടായത്.

കാക്കനാട് റീജണൽ അനലറ്റിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് എണ്ണ ഗുണനിലവാരമില്ലാത്തതാണെന്ന് വ്യക്തമായത്.

പരിശോധനാ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കുറ്റക്കാർക്കെതിരേ നടപടി സ്വീകരിച്ചത്. ഇവർ വെളിച്ചെണ്ണ വിതരണം ചെയ്യാനുള്ള അനുമതിക്കായി സ്റ്റാർ ഫുഡ്സ് എന്ന പേരിൽ ഭക്ഷ്യസുരക്ഷാവകുപ്പിന് നൽകിയ വിവരങ്ങൾ വ്യാജമായിരുന്നെന്നും രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതാണെന്നും വ്യക്തമായിട്ടുണ്ട്.

ഈ രജിസ്ട്രേഷൻ ഉപയോഗിച്ച് തയാറാക്കിയ ഭക്ഷണ വിതരണം മാത്രമാണ് അനുവദനീയമായത്. എന്നാൽ ഇതിന്‍റെ മറവിൽ ഉദ്യോഗസ്ഥ ഒത്താശയോടെ പായ്ക്കറ്റ് ഭക്ഷ്യ ഉത്പന്നങ്ങൾ ആദിവാസി ഉൗരുകളിൽ വിതരണം ചെയ്യുകയായിരുന്നെന്നാണ് ആരോപണം. അതിനാൽ വെളിച്ചെണ്ണ വിതരണം ചെയ്തത് കടുത്ത നിയമലംഘനം ആണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ തമിഴ് നാട്ടിൽനിന്ന് എത്തിച്ച വെളിച്ചെണ്ണ പായ്ക്കറ്റിലാക്കി നൽകുക മാത്രമാണ് ഉണ്ടായതെന്ന് വിതരണക്കാരൻ മൊഴി നൽകി.

പാചകം ചെയ്ത ഭക്ഷ്യ വസ്തുക്കളാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ രജിസ്ട്രേഷൻ ഉപയോഗിച്ച് വിതരണം ചെയ്തിരുന്നതെന്നും ഇതു നിർത്തലായ ശേഷമാണ് വെളിച്ചെണ്ണ കച്ചവടം തുടങ്ങിയതെന്നും ഷിജാസ് സബ് കളക്ടറെ അറിയിച്ചു.

എന്നാൽ നിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്തതിനു പുറമേ പായ്ക്കറ്റിനു പുറത്ത് തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയതുൾപ്പെടെയുള്ള കുറ്റങ്ങൾ ബോധ്യപ്പെട്ടതിനെത്തുടർന്നാണ് പിഴയടയ്ക്കാൻ സബ് കളക്ടർ ഉത്തരവിട്ടത്.

15 ദിവസത്തിനകം തുക അടച്ചില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്. ഇതിനിടെ സംഭവത്തിൽ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.