ജില്ലാ ദുരന്തനിവാരണ സംഘം അപകട മേഖലകൾ സന്ദർശിച്ചു
Sunday, September 29, 2024 4:26 AM IST
മൂവാറ്റുപുഴ: ജില്ലാ ദുരന്തനിവാരണ സംഘം അപകടകരമായ പാറകളും മറ്റും സന്ദർശിച്ചു. ആരക്കുഴ മുതുകല്ല് കോളനിയിൽ അപകടകരമായ പാറകളും മണ്ണിടിയിലും നേരിൽകണ്ട് മനസിലാക്കുന്നതിനും പ്രദേശവാസികളെ പുനരധിവസിപ്പിക്കുന്നതിന് പദ്ധതി തയാറാക്കുന്നതിനും വേണ്ടിയാണ് ഉദ്യോഗസ്ഥരെത്തിയത്.

ജില്ല ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ മനോജ്, ഹസാഡസ് അനലിസ്റ്റ് അഞ്ജലി, ജില്ല മണ്ണ് സംരക്ഷണ ഓഫീസർ ആശ, ജിയോളജിസ്റ്റ് മഞ്ജു, മൂവാറ്റുപുഴ തഹസിൽദാർ രഞ്ജിത്ത്, മാറാടി വില്ലേജ് ഓഫീസർ സൈജു ജോർജ്, ജില്ല ദുരന്തനിവാരണ വകുപ്പിലെയും പഞ്ചായത്തിലെയും വില്ലേജിലെയും ജീവനക്കാരും ജനപ്രതിനിധികളും അടങ്ങുന്ന സംഘമാണ് സ്ഥലം സന്ദർശിച്ചത്.

ഭൂമി ശാസ്ത്രപരമായ അപകട സാധ്യതകളും പ്രദേശവാസികളുടെ ആശങ്കയും ദുരിതവും നേരിട്ട് മനസിലാക്കി. 50 വർഷങ്ങൾക്ക് മുന്പ് സർക്കാർ പതിച്ചു നൽകിയ ഭൂമിയിലെ ലക്ഷം വീടുകൾ പലതും ജീർണാവസ്ഥയിലാണെന്നും ആളുകൾ പലരും രോഗികളാണെന്നും വാഹന ഗതാഗതം സാധ്യമാക്കുന്ന വഴിക്ക് ഒരിക്കലും സാധ്യതമല്ലാത്ത പ്രദേശത്ത് എല്ലാ മഴക്കാലത്തും കല്ലും മണ്ണും ഉരുളുന്നതും ആളുകളെ മാറ്റി പാർപ്പിക്കേണ്ടി വരുന്നതും പഞ്ചായത്തിന്‍റെ പരിമിതികളും പ്രസിഡന്‍റ് ജാൻസി മാത്യു വിശദീകരിച്ചു.


അപകടകരമായ പാറകൾ നീക്കം ചെയ്യുന്നത് സാധ്യമല്ലാത്ത സാഹചര്യത്തിൽ ഇവർക്കായി പുനരധിവാസ പാക്കേജ് തയാറാക്കി ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്‍റ് ബിജു തോട്ടുപുറം, അംഗങ്ങളായ സാബു പൊതുർ, ലസിത മോഹനൻ, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് പോൾ ലൂയിസ് എന്നിവർ പങ്കെടുത്തു.