താളുംകണ്ടം ആദിവാസി കോളനിയിൽ കാട്ടാന ആക്രമണം; വീടും അന്പലവും തകർത്തു
Thursday, September 5, 2024 4:01 AM IST
കോതമംഗലം: ഇടമലയാർ താളുംകണ്ടം ആദിവാസി കോളനിയിൽ കാട്ടാന അമ്പലവും വീടിന്‍റെ ഭിത്തിയും ജനലും തകർത്തു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. താളുംകണ്ടം ആദിവാസി കോളനിയിലെ ഊരുമൂപ്പൻ ബാലകൃഷ്ണന്‍റെ സഹോദരൻ സന്തോഷിന്‍റെ വീടിന്‍റെ ഭിത്തിയാണ് കാട്ടാന തകർത്തത്.

സന്തോഷും കുടുംബവും സംഭവ സമയം വീട്ടിൽ ഇല്ലാതിരുന്നതുകൊണ്ട് ആളപായം ഉണ്ടായില്ല. കോളനിയിൽ ഈറ്റയിലകൊണ്ട് മേഞ്ഞ അമ്പലവും തകർത്താണ് ആന മടങ്ങിയത്.

വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും പ്രയോജനം ഉണ്ടായില്ലെന്ന് ആദിവാസികൾ ആരോപിച്ചു. കോളനിക്ക് ചുറ്റും ഫെൻസിംഗിനായി 17 ലക്ഷം രൂപ എംഎൽഎ ഫണ്ട് അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും നടപടികൾ ഒന്നും ആരംഭിച്ചിട്ടില്ല. കോളനിക്ക് ചുറ്റും ട്രഞ്ച് താഴ്ത്തുക മാത്രമാണ് വന്യമൃഗശല്യത്തിൽനിന്നും ആദിവാസി കുടുംബങ്ങളെ രക്ഷിക്കാനുള്ള സുരക്ഷിത മാർഗമെന്നാണ് വിലയിരുത്തൽ.


എന്നാൽ വനംവകുപ്പ് ഇക്കാര്യത്തിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആദിവാസികൾ പരാതി ഉണ്ട്. 54 കുടുംബങ്ങൾ അധിവസിക്കുന്ന താളുകണ്ടം കോളനിയിൽ ജനങ്ങൾ വലിയ ഭീതിയിലാണ് കഴിഞ്ഞുകൂടുന്നത്. ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാൻ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.