കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പറവൂരിൽനിന്ന് ആലുവ താലൂക്കിലേക്ക്
Thursday, September 5, 2024 4:01 AM IST
ആലുവ: പത്ത് വർഷം മുമ്പ് സർക്കാർ പ്രഖ്യാപിച്ച താലൂക്ക് മാറ്റം കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കാൻ നടപടികൾ ആരംഭിച്ചു. നിലവിലെ പറവൂർ താലൂക്കിൽ നിന്ന് ആലുവ താലൂക്കിലേക്ക് മാറ്റുന്നതിൻെറ ഭാഗമായി തഹസിൽദാർ മാരുടെ സംയുക്ത അതിർത്തി പരിശോധന ഇന്നലെ നടന്നു.

അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിയ പ്രഖ്യാപനത്തെ തുടർന്ന് താലൂക്ക് മാറ്റിയതായി 2014 സെപ്റ്റംബറിൽ ഗസറ്റ് വിജ്ഞാപനം ഇറങ്ങിയെങ്കിലും റവന്യൂ വകുപ്പ് അതിർത്തി പുനർനിർണയത്തിന് താത്പര്യം എടുത്തില്ല.

സർക്കാർ മാറിയതോടെ വിജ്ഞാപനം ചുവപ്പുനാടയിലുമായി. റേഷൻ കാർഡ് ആവശ്യങ്ങൾ ആലുവ സപ്ലൈ ഓഫീസിൽ അനുവദിച്ചെെങ്കിലും മറ്റൊന്നും നടന്നില്ല.

ആലുവ നിയോജക മണ്ഡലത്തിലായിരുന്ന കടുങ്ങല്ലൂർ പഞ്ചായത്തിനെ പുതിയതായി രൂപീകരിച്ച കളമശേരി നിയോജക മണ്ഡലത്തിലാക്കിയതോടെയാണ് ജനങ്ങളുടെ കഷ്ടപ്പാട് ഇരട്ടിയായത്. രണ്ട് കിലോമീറ്റർ അകലെയുള്ള ആലുവ സിവിൽ സ്റ്റേഷൻ ഉള്ളപ്പോൾ ദൂരെയുള്ള പറവൂരിലേക്കും കളമശേരിയിലേക്കും വിവിധാവശ്യങ്ങൾക്ക് കടുങ്ങല്ലൂരുകാർക്ക് യാത്ര ചെയ്യേണ്ടി വന്നു.


അതുപോലെ കടുങ്ങല്ലൂർ പഞ്ചായത്തിലെ വാർഡുകൾ കടുങ്ങല്ലൂർ, ആലങ്ങാട് വില്ലേജുകളിലായാണ് വിഭജിച്ചു കിടക്കുന്നത്. ഏലൂർ നഗരസഭ, ചൂർണിക്കര പഞ്ചായത്ത് എന്നിവിടങ്ങളിലെ ചില വാർഡുകൾ കടുങ്ങല്ലൂർ വില്ലേജിലുമാണ്. ഈ നാലു വില്ലേജുകളുടെ അതിർത്തി നിർണയവും ഇന്നലെ ആരംഭിച്ച സർവേയോടൊപ്പം നടത്തും.