ഓണപ്പൂക്കളങ്ങളിൽ നിറങ്ങൾ ചാലിക്കാൻ കുട്ടമശേരി പൂക്കൾ
Thursday, September 5, 2024 4:01 AM IST
ആലുവ: ഓണപ്പൂക്കളത്തിന് നിറങ്ങൾ ചാലിക്കാൻ യുവകർഷക ദമ്പതികളുടെ പൂന്തോട്ടം കുട്ടമശേരിയിലെ ഒരേക്കർ പാട്ട ഭൂമിയിൽ തയാറായി. കുട്ടമശേരി അമ്പലപറമ്പ് കണ്യാമ്പിള്ളി ശ്രീജേഷും ഭാര്യ ശ്രുതിയുമാണ് പൂക്കൃ ഷി ചെയ്യുന്നത്.

ഓറഞ്ച്,മഞ്ഞ നിറത്തിലുള്ള ബന്ദിപ്പൂക്കളും ചുവപ്പ്, വയലറ്റ് വാടാർ മല്ലിയും അടക്കമുള്ളവ യാണ് കൃഷി ചെയ്തിരിക്കുന്നത്. പൂക്കൃഷിയുടെ ആദ്യ വിളവെടുപ്പ് ഇന്ന് രാവിലെ 10 ന് കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സതി ലാലു നിർവഹിക്കും. അതിർത്തി സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പൂക്കൾക്കായി ഇനി ആലുവക്കാർ കാത്തിരിക്കേണ്ടി വരില്ല.

നല്ലയിനം തൈകൾ വാങ്ങി പാട്ടത്തിനെടുത്ത ഭൂമിയിലാണ് വിവിധ തരത്തിലുള്ള പൂച്ചെടി കൾ കൃഷി ചെയ്തിരിക്കുന്നത്.നമ്മുടെ ഓണത്തിന് നമ്മുടെ പൂക്കൾ എന്ന ലക്ഷ്യത്തോടെ കുട്ടമശേരിയിൽ യുവകർഷക ദമ്പതികൾ നടത്തിയ പരീക്ഷണം വിജയി ക്കുകയായിരുന്നു. പ്രവാസജീവിതം ഉപേക്ഷിച്ച് കൃഷിയുമായി മുന്നോട്ട് പോകുകയാണ് യുവകർഷകനായ ശ്രീജേഷ്.


പിതാവ് മോഹനനും കർഷകനാണ്. കുടുംബശ്രീയുടെ സജീവ പ്രവർത്തകയായ ഭാര്യ ശ്രുതിയും കൃഷിയിൽ സഹായിയായുണ്ട്. നെല്ല്, വാഴ, കപ്പ മണിച്ചോളം തുടങ്ങിയവയും ശ്രീജേഷ് കൃഷി ചെയ്യുന്നു. മക്കളായ അഷികയും അശ്വിനും അച്ഛന്‍റെ സഹായികളായി കൃഷിയിടത്തിൽ ഒഴിവു സമയങ്ങളിൽ എത്താറുണ്ട്.