ആലുവ റെയിൽവേ സ്റ്റേഷൻ പടിഞ്ഞാറൻ കവാടം യാഥാർഥ്യത്തിലേക്ക്
Thursday, September 5, 2024 3:40 AM IST
ആലുവ : അമൃത് ഭാരത് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ആലുവ റെയിൽവേ സ്റ്റേഷന് പിന്നിൽ പ്രവേശന കവാടം നിർമിക്കാൻ റെയിൽവേ തീരുമാനിച്ചു. ബെന്നി ബഹനാൻ എംപിയുടെ അധ്യക്ഷതയിൽ ആലുവയിൽ ചേർന്ന റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

വിശദമായ ഡിപിആർ അടിയന്തിരമായി തയാറാക്കാനും ആലുവ സ്റ്റേഷനിലെ തെക്കുഭാഗത്ത് ലിഫ്റ്റും എസ്കലേറ്ററും സ്ഥാപിക്കുന്നതിനും തീരുമാനമായി.

നിലവിൽ പ്ലാറ്റ്ഫോമുകളുടെ വലത് ഭാഗത്ത് മാത്രമാണ് ലിഫ്റ്റും എസ്കലേറ്ററും ഉള്ളത്. പാർക്കിംഗ് സ്ഥല ലഭ്യത കുറവായതിനാൽ മൾട്ടിലെവൽ പാർക്കിംഗ് സിസ്റ്റം പ്രധാന കവാടത്തിനോട് ചേർന്ന് സ്ഥാപിക്കാനും ധാരണയായിട്ടുണ്ട്.

"ദീപിക' വാർത്ത ഫലം കണ്ടു

കൊച്ചി മെട്രോ വന്നതോടെയാണ് റെയിൽവേ സ്‌റ്റേഷന് പടിഞ്ഞാറ് പ്രവേശന കവാടം വേണമെന്നാവശ്യം ശക്തമായത്. ഈ ജനകീയാവശ്യം "ദീപിക' പലവട്ടം ജനപ്രതിനിധികളുടേയും റെയിൽവേയുടേയും ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. മനുഷ്യവകാശ കമ്മീഷന് മുന്നിലും "ദീപിക' വാർത്ത ഹർജിയായി എത്തിയിട്ടുണ്ട്.

ആലുവ, അങ്കമാലി, ചാലക്കുടി റെയിൽവേ സ്റ്റേഷനുകളുടെ വികസന പദ്ധതികളാണ് യോഗത്തിൽ ചർച്ച ചെയ്തത്. ആലുവ എംഎൽഎ അൻവർ സാദത്ത്, അഡീഷണൽ ഡിവിഷനൽ റെയിൽവേ മാനേജർ എം.ആർ. വിജി, ഡിവിഷനൽ കൊമേഴ്സ്യൽ മാനേജർ സുനിൽ കുമാർ, എറണാകുളം ഏരിയ മാനേജർ പ്രമോദ് ഷേണായി, റെയിൽവേ സീനിയർ എൻജിനീയർമാരായ മാരിയപ്പൻ, ഹാരിസ് യൂസഫ് സായി, ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ എന്നിവരും യോഗത്തിൽ പങ്കെടുത്തു.


അങ്കമാലി, ചാലക്കുടിയിലും വികസന പ്രവർത്തനങ്ങൾ ദേശീയപാതയിൽ നിന്ന് അങ്കമാലി റെയിൽവേ സ്റ്റേഷനിലേക്ക് ദിശാസൂചികയും കമാനവും സ്ഥാപിക്കുക, അങ്ങാടിക്കടവ് അടിപ്പാതയിലെ ടാറിംഗ്, സംരക്ഷണഭിത്തിയുടെ നിർമാണം എന്നിവ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുക, അങ്കമാലിയിലെയും ചാലക്കുടിയിലെയും പ്ലാറ്റ്ഫോമില്‍ മേൽക്കൂര സ്ഥാപിക്കുക, അങ്കമാലിയിൽ എസ്കലേറ്റർ, ലിഫ്റ്റ്, ഫുട്ഓവർ ബ്രിഡ്ജ് സ്ഥാപിക്കുക, ആലുവ മാന്ത്രയ്ക്കൽ തുരങ്ക പാതയിലെ മഴവെള്ളക്കെട്ട് ഒഴിവാക്കുക തുടങ്ങിയ തീരുമാനങ്ങൾ യോഗം എടുത്തു.

ചമ്പന്നൂർ മേൽപാത നിർമാണ തുടർനടപടികൾ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ എടുക്കും. നിലവിൽ സ്റ്റോപ്പില്ലാത്ത ട്രെയിനുകൾക്ക് സ്റ്റോപ്പുകളുടെ സാധ്യത പരിശോധിക്കും.

കോവിഡ് കാലത്ത് നിർത്തിയ സ്റ്റോപ്പുകൾ പുനസ്ഥാപിക്കുക, ആലുവയിൽ വന്ദേ ഭാരത് ട്രെയിൻ സ്റ്റോപ്പ് അനുവദിക്കുക തുടങ്ങി ആവശ്യവും റെയിൽവേ ബോർഡിനെ അറിയിക്കുന്നതിന് യോഗത്തിൽ തീരുമാനിച്ചു.