അത്തച്ചമയ ഘോഷയാത്ര: തൃപ്പൂണിത്തുറയില്‍ നാളെ ഗതാഗത നിയന്ത്രണം
Thursday, September 5, 2024 3:40 AM IST
തൃപ്പൂണിത്തുറ: അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച് നാളെ തൃപ്പൂണിത്തുറയില്‍ ഗതാഗത നിയന്ത്രണം. രാവിലെ ഏഴു മുതല്‍ വൈകിട്ട് നാലു വരെയാണ് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത്. ഘോഷയാത്രയോടനുബന്ധിച്ച് ആലുവ, എറണാകുളം, വൈറ്റില ഭാഗങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ മെട്രോ സൗകര്യം കൂടുതലായി പ്രയോജനപ്പെടുത്തണമെന്ന് പോലീസ് അറിയിച്ചു.

ടിപ്പര്‍, ടാങ്കര്‍, കണ്ടെയ്‌നര്‍ ലോറികള്‍ക്ക് തൃപ്പൂണിത്തുറ ടൗണിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. പുതിയകാവ് ഭാഗത്തുനിന്നും, മാര്‍ക്കറ്റ് റോഡുവഴി തൃപ്പൂണിത്തുറ മാര്‍ക്കറ്റ് റോഡ് ജംഗ്ഷനിലേക്കും പ്രവേശനം ഉണ്ടാകില്ല.

ഘോഷയാത്ര വരുന്ന ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ട്, തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, സ്റ്റാച്ച്യു, കിഴക്കേക്കോട്ട, എസ്എന്‍ ജംഗ്ഷന്‍, അലയന്‍സ്,–വടക്കേക്കോട്ട, പൂര്‍ണത്രയീശ അമ്പലം എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല. കണ്ണന്‍കുളങ്ങര മുതല്‍ മിനി ബൈപ്പാസ്, പേട്ട വരെയുള്ള റോഡിന്‍റെ ഇരുവശങ്ങളിലും പാര്‍ക്കിംഗ് അനുവദിക്കില്ല.

വാഹനങ്ങള്‍ ഇതുവഴി പോകണം

കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളില്‍ നിന്ന് എറണാകുളത്തേക്ക് പോകേണ്ട സര്‍വീസ് ബസുകളടക്കം കണ്ണന്‍കുളങ്ങര ജംഗ്ഷനിലെത്തി മിനി ബൈപ്പാസ് വഴി പോകണം. ഇതേ റുട്ടില്‍ നിന്നും കാക്കനാട്, അമ്പലമേട്, തിരുവാങ്കുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നടക്കാവ് ജംഗ്ഷനിലെത്തി മുളന്തുരുത്തി –ചോറ്റാനിക്കര വഴി പോകേണ്ടതാണ്.

എറണാകുളം, വൈറ്റില ഭാഗങ്ങളില്‍ നിന്ന് വൈക്കം, മുളന്തുരുത്തി, കോട്ടയം ഭാഗത്തേക്ക് പോകേണ്ട സര്‍വീസ് ബസുകളടക്കം പേട്ട ജംഗ്ഷനിലെത്തി മിനി ബൈപ്പാസ് കണ്ണന്‍കുളങ്ങര വഴി പോകണം.

വൈറ്റില, കുണ്ടന്നൂര്‍ ഭാഗത്തുനിന്നും അമ്പലമേട്, ചോറ്റാനിക്കര, മൂവാറ്റുപുഴ ഭാഗത്തേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും പേട്ട ജംഗ്ഷനിലെത്തി ഇരുമ്പനം വഴിയാണ് പോകേണ്ടത്. വെണ്ണല, എരൂര്‍ ഭാഗത്തുനിന്നും കോട്ടയം, അമ്പലമേട്, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ എരൂര്‍ പുതിയ റോഡ് ജംഗ്ഷനില്‍ നിന്നും ചൈത്രം ജംഗ്ഷനിലെത്തി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് വഴി ഇരുമ്പനം ജംഗ്ഷനിലെത്തി യാത്ര തുടരണം.


മൂവാറ്റുപുഴ, തിരുവാങ്കുളം, അമ്പലമേട് ഭാഗങ്ങളില്‍ നിന്നും എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ട സര്‍വീസ് ബസുകളടക്കമുള്ള വാഹനങ്ങള്‍ കരിങ്ങാച്ചിറ ഇരുമ്പനം ജംഗ്ഷനിലെത്തി എസ്എന്‍ ജംഗ്ഷനിലെത്തി പേട്ട വഴിയും വലിയ വാഹനങ്ങള്‍ കാക്കനാട്, പാലാരിവട്ടം വഴിയും യാത്ര ചെയ്യണം.

പുതിയകാവ് ഭാഗത്തുനിന്നും വരുന്ന സര്‍വീസ് ബസുകള്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കാതെ കണ്ണന്‍കുളങ്ങര ആശുപത്രി ജംഗ്ഷന്‍ മിനി ബൈപ്പാസ് വഴി പോകണം.

പാര്‍ക്കിംഗ് സ്ഥലങ്ങള്‍

നടക്കാവ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പുതിയകാവ് അമ്പലത്തിന്റെ ഗ്രൗണ്ടിലും, മരട്, പേട്ട എന്നിവിടങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ മിനി ബൈപ്പാസിലുള്ള എസ്എന്‍ വിദ്യാപീഠം, വെങ്കിടേശ്വര എന്നിവിടങ്ങളിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.

കാക്കനാട്, മൂവാറ്റുപുഴ, അമ്പലമേട് എന്നീ ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ ഇരുമ്പനം പുതിയ റോഡ് ജംഗ്ഷന്‍ -ചിത്രപ്പുഴ റോഡിന്റെ ഇടത് വശത്ത് ട്രാഫിക് തടസം ഇല്ലാത്ത രീതിയില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

തൃപ്പൂണിത്തുറയിൽ അവധി

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ അത്തച്ചമയാഘോഷങ്ങളുടെ ഭാഗമായി 6ന് തൃപ്പൂണിത്തുറ നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.