ആദ്യം നികുതി പിടുത്തം; പ്രശ്‌ന പരിഹാരം പിന്നെ
Thursday, September 5, 2024 3:40 AM IST
കൊച്ചി: കെ സ്മാര്‍ട്ടിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ, ഒന്നാം അര്‍ധ വാര്‍ഷിക കെട്ടിടനികുതി ഈ മാസം അടയ്ക്കണമെന്ന നിര്‍ദേശവുമായി കൊച്ചി കോർപറേഷൻ. വെബ്‌സൈറ്റിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നും 30 നകം നികുതി അടച്ചില്ലെങ്കില്‍ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും കോർപറേഷൻ അധികൃതര്‍ അറിയിച്ചു.

ചില കെട്ടിടങ്ങളുടെ വിവരങ്ങള്‍ പൂര്‍ണമായും കെസ്മാര്‍ട്ടില്‍ ഉള്‍പ്പെടാത്തതാണ് പ്രശ്‌നത്തിന് കാരണം. നികുതി അടയ്ക്കുന്ന ഘട്ടത്തില്‍ കെട്ടിടവിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണോ എന്ന് മനസിലാക്കാന്‍ കഴിയും. ഓണ്‍ലൈനില്‍ രേഖകള്‍ ഇല്ലാത്ത കെട്ടിടങ്ങളുടെ വിവരങ്ങള്‍ കെസ്മാര്‍ട്ടില്‍ ഉള്‍പ്പെടുത്താനുള്ള അവസരം കൂടിയാണിതെന്നും മേയര്‍ അഡ്വ.എം. അനില്‍കുമാര്‍ പറഞ്ഞു.

കെസ്മാര്‍ട്ടിലെ പ്രശ്‌നങ്ങള്‍ മൂലം കെട്ടിട ലൈസന്‍സ് പുതുക്കാനുള്ള അവസരവും ഈ മാസം 30 വരെ നീട്ടിയിട്ടുണ്ട്. ഈ അവസരവും വ്യാപാരികള്‍ പ്രയോജനപ്പെടുത്തണമെന്ന് മേയര്‍ പറഞ്ഞു.


ആദ്യ അര്‍ധവാര്‍ഷിക നികുതിയാണ് ഈ മാസം അടയ്ക്കുന്നത്. രണ്ടാം അര്‍ധവാര്‍ഷിക നികുതി മാര്‍ച്ചിലാണ് അടയ്‌ക്കേണ്ടത്. കോര്‍പറേഷന്‍റെ പ്രധാന ഓഫീസിലും സോണല്‍ ഓഫീസുകളിലുമായി നേരിട്ടെത്തിയും നികുതി അടയ്ക്കാം. അതിനാല്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ അതത് സോണല്‍ ഓഫീസുകളില്‍ നിയമിച്ചിട്ടുണ്ട്.

ഇനിയും വിട്ടുപോയിട്ടുള്ള കെട്ടിട വിവരങ്ങള്‍ കെ സ്മാര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നതിനായി സോണല്‍ ഓഫീസുകളില്‍ നാളെ മുതല്‍ അദാലത്തുകള്‍ സംഘടിപ്പിക്കുന്നുണ്ട്. 13 വരെയാണ് അദാലത്ത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ സോണല്‍ ഓഫീസുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.