പനങ്ങാട് കായലിൽ മൃതദേഹം കണ്ടെത്തി
Wednesday, September 4, 2024 11:15 PM IST
മരട്: പനങ്ങാട് ഉദയത്തും വാതിൽ വാതിൽ യുപി സ്കൂളിന് സമീപം തെക്കെ വേലക്കടവ് ഭാഗത്ത് ചേപ്പനം കായലിൽ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.

ഉദയത്തും വാതിലിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി വടിവേലു (49) വിന്‍റെതാണോ മൃതദേഹമെന്ന് സംശയമുള്ളതായി പനങ്ങാട് എസ്ഐ ഹരിശങ്കർ പറഞ്ഞു. കൂടെ ജോലിക്ക് പോയിരുന്നവർ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ബന്ധുക്കൾ എത്താതെ ഉറപ്പിക്കാൻ കഴിയില്ല. മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

മൃതദേഹത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ട്. തെക്കെ വേലക്കടവ് ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ് വടിവേലു. കാലുതെറ്റി കായലിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. വലയിടാൻ പോയ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്. പായലുകൾക്കിടയിലായിരുന്നു മൃതദേഹം.


ജോക്കായി പത്തു വർഷത്തിലധികമായി വടിവേലു കേരളത്തിലെത്തിയിട്ട്. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും അവരെത്തി മൃതദേഹം തിരിച്ചറിഞ്ഞതിനുശേഷം തുടർ നടപടികൾ പൂർത്തിയാക്കി വിട്ട് കൊടുക്കുമെന്നും പോലീസ് പറഞ്ഞു.