ഓട നിർമാണം തോന്നുംപോലെ: വീട്ടിലേക്കുള്ള വഴിയടച്ച് ദേശീയപാത ഓട നിർമാണം
Wednesday, September 4, 2024 4:03 AM IST
കോലഞ്ചേരി: വീട്ടിലേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം പാടെ നിഷേധിച്ച് ദേശീയപാത ഓട നിർമാണം നടത്തുന്നതിൽ വ്യാപക പ്രതിഷേധം. പുതുപ്പനത്ത് താമസിക്കുന്ന പൂതൃക്ക കൃഷി ഓഫീസറും കുടുംബവുമാണ് ദേശീയപാത അഥോറിറ്റിയുടെ മനുഷ്വത്വരഹിത പ്രവൃത്തിയിൽ ആഴ്ചകളായി ബുദ്ധിമുട്ടുന്നത്.

രണ്ടര വയസുള്ള കുഞ്ഞ് ഉൾപ്പെടെയുള്ള കുടുംബം താമസിക്കുന്ന വീട്ടിലേക്കുള്ള ഏകവഴിയാണ് ദേശീയപാത ഓട നിർമാണം മൂലം ഇല്ലാതായിരിക്കുന്നത്. മാസങ്ങളായി ദേശീയപാത ഓട നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്.


താമസ വീട്ടിൽ വാഹനം കയറ്റാൻ നിവൃത്തിയില്ലാതെ അടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലും റോഡ് വക്കിലും പാർക്ക് ചെയ്തുവരികയാണ് ഇവർ. ഇതുമൂലം നിലവിലെ മഴക്കാലത്തും രാത്രികാലങ്ങളിലും കുടുംബം ഏറെ ബുദ്ധിമുട്ട് സഹിച്ചുവരികയാണ്.