ഇത്തവണയും മികച്ച ബോണസ് നേടി ഏലൂർ ഹരിതകർമ സേന
Wednesday, September 4, 2024 3:45 AM IST
ഏലൂർ:ഏലൂരിലെ ഹരിത കർമ സേനയ്ക്ക് ഇത്തവണയും മികച്ച ബോണസ്. വേതനത്തിൽ നിന്ന് മാറ്റി വെച്ച തുകയാണ് ഇവർക്ക് ബോണസായി ലഭിക്കുക. 25,000 രൂപ മുതൽ 33,200 രൂപ വരെയാണ് ആളോഹരി ബോണസ്.

2022-23 വർഷത്തിൽ കേരളത്തിലെ മികച്ച ഹരിത കർമസേനയായി ഏലൂരിനെ തെരഞ്ഞെടുത്തിരുന്നു. അജൈവ മാലിന്യം ശേഖരിക്കുകയും തരം തിരിക്കുകയും ചെയ്യുകയാണ് പ്രധാന ജോലി. ഇതിൽ നിന്നുള്ള യൂസർ ഫീസാണ് ഇവർക്ക് ലഭിക്കുന്ന വരുമാനം. ഈ രംഗത്ത് മികച്ച പ്രവർത്തനം നടത്തി 100 ശതമാനം പേരും യൂസർ ഫീ അടയ്ക്കാൻ തയാറായ നഗരസഭയായി ഇവർ ഏലൂരിനെ മാറ്റി.

പഴയ പേപ്പർ, ആക്രി സാധനങ്ങൾ എന്നിവ ശേഖരിച്ചും ശുചീകരണ ലോഷനുകൾ വിൽപന നടത്തിയും ഇവർ വരുമാനം സ്വരുക്കൂട്ടുന്നുണ്ട്. ഏലൂർ നഗരസഭാ ടൗൺ ഹാൾ പരിപാലന ചുമതലയും ഹരിത കർമ സേനയ്ക്കാണ്. ഹരിത കർമ സേന നടത്തുന്ന ഹരിത പീടികയിൽ ഗ്ലാസ്, പ്ലേറ്റ് എന്നിവ വാടകയ്ക്ക് നൽകുന്നുണ്ട്.


മാനേജരുൾപ്പെടെ 32 പേരാണ് ഹരിത കർമ സേനാംഗങ്ങൾ. കാവേരി, ഗംഗ, യമുന എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായാണ് പ്രവർത്തനം. മൂന്ന് ഗ്രൂപ്പിനെയും നിയന്ത്രിക്കുന്നത് പെരിയാർ എന്ന കൺസോർഷ്യമാണ്. ഗ്രൂപ്പിന്‍റെ വരുമാനം അതത് ഗ്രൂപ്പിൽ നിക്ഷേപിക്കും.10 ശതമാനം കൺസോർഷ്യത്തിന് നൽകും. മാസ വരുമാനത്തിൽ നിന്ന് ശന്പളമായ 21,000 രൂപ കഴിച്ചുള്ള തുകയാണ് ബോണസായി നൽകുന്നത്.

ഒരു വർഷമായി സേവനത്തിലുള്ളവർക്ക് ബോണസ് ലഭിക്കും. മരണമടഞ്ഞ ഹരിത കർമ സേനാംഗം ശിവദാസിന്‍റെ കുടുംബത്തിന് ഒരു ലക്ഷം രൂപയും നൽകും. മികച്ച ഹരിത കർമസേന എന്നതിലുപരി പ്രളയം പോലുള്ള ദുരന്തമുഖങ്ങളിൽ ഇവർ മികച്ച സന്നദ്ധ പ്രവർത്തകരുമാണെന്ന് നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ പറഞ്ഞു