ഫോർട്ടുവൈപ്പിനോട് അവഗണന; നടപ്പാതയും ബീച്ചും തകർന്നു
Wednesday, September 4, 2024 3:45 AM IST
വൈപ്പിൻ: നിരവധി സന്ദർശകർ എത്തുന്ന കൊച്ചി അഴിമുഖത്തിന് അഭിമുഖമായ ഫോർട്ടു വൈപ്പിൻ സുവർണ തീരം ബീച്ച് അവഗണയിൽ. ബീച്ചിലേക്കുള്ള ടൈൽ പാകിയ നടപ്പാത പലയിടത്തും അപകടകരമാം വിധം തകർന്നു കിടക്കുകയാണ്. മാത്രമല്ല നടപ്പാതയുടെ അടിഭാഗത്ത് കരിങ്കല്ലുകൾ ഇളകിപ്പോയ അവസ്ഥയുണ്ട്.

ഈ ഭാഗത്ത് പലയിടത്തും കടൽഭിത്തിയും തകർന്നിട്ടുണ്ട്. ഇവിടെ കുട്ടികൾക്കുള്ള മിനി പാർക്കും നാശോന്മുഖമായി കിടക്കുകയാണ്. പരാതിപ്പെട്ടിട്ടും നഗരസഭയോ മറ്റു ഏജൻസികളോ ഗൗനിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

സിഎസ്എംഎല്ലും തഴഞ്ഞു

വൈപ്പിൻ: ഫോർട്ടുകൊച്ചി പൈതൃകനഗര നവീകരണത്തിൽ കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ ) കൊച്ചി നഗര സഭയുടെ ഒന്നാം ഡിവിഷനിൽ പെട്ട ഫോർട്ടു വൈപ്പിനെ തഴഞ്ഞു.


ഫോർട്ടുകൊച്ചി പൈതൃക മേഖലയിലേക്കുള്ള സന്ദർശകരുടെ കവാടം എന്ന് വിശേഷിപ്പിക്കുന്ന ഫോർട്ട് വൈപ്പിനിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവു ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർ അധ്യക്ഷനായുള്ള കൊച്ചി ഹെറിറ്റേജ് സോൺ കൺസർവേഷൻ കമ്മിറ്റി കഴിഞ്ഞ വർഷം ഡിസംബറിൽ സിഎസ്എംഎല്ലിനു പ്രൊപ്പോസൽ സമർപ്പിച്ചിരുന്നതാണ്.

നടപ്പാത, ഡ്രെയ്നേജ്, ടോയ്‌ലറ്റ് ബ്ലോക്ക്, ഫീഡിംഗ് റൂം, ഇരിപ്പിടങ്ങൾ എന്നിവയുടെ പോരായ്മകൾ ചൂണ്ടിക്കാട്ടിയാണ് പ്രൊപ്പോസൽ നൽകിയതത്രേ.

എന്നാൽ സി എസ് എം എൽ ആകട്ടെ നഗരസഭയിലെ വിവിധ മേഖലകളിൽ പ്രവർത്തികൾ ചെയ്തെങ്കിലും ഒന്നാം ഡിവിഷനിൽ പെട്ട ഫോർട്ടുവൈപ്പിനെ അപ്പാടെ തഴയുകയാണ് ചെയ്തതെന്ന് വൈപ്പിൻ ജനകീയ കൂട്ടായ്മ ചെയർമാൻ മജ്നു കോമത്ത്, കൺവീനർ ജോണി വൈപ്പിൻ എന്നിവർ ആരോപിച്ചു.