‘ഓണത്തിന് സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണം’
Wednesday, September 4, 2024 3:32 AM IST
വിലക്കയറ്റം ഒഴിവാക്കണം വ്യാപാരികളുടെ യോഗത്തില്‍ ധാരണ

കൊച്ചി: ഓണക്കാലത്ത് പച്ചക്കറി, പലവ്യഞ്ചന സാധനങ്ങളുടെ ലഭ്യത മുന്‍കൂട്ടി ഉറപ്പ് വരുത്തി വിലക്കയറ്റം ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്. ഓണത്തോടനുബന്ധിച്ച് പൊതുവിപണിയില്‍ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയുക, ലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലയിലെ വ്യാപാരി വ്യവസായി പ്രതിനിധികളുമായി ചേര്‍ന്ന യോഗത്തിലാണ് ധാരണ.

എല്ലാ വ്യാപാര കേന്ദ്രങ്ങളിലും ഹോട്ടല്‍, റസ്‌റ്റോറന്‍റുകള്‍ എന്നിവിടങ്ങളിലും വിലനിലവാരം ഉപഭോക്താക്കള്‍ക്ക് വ്യക്തമായി കാണത്തക്ക രീതിയില്‍ പ്രദര്‍ശിപ്പിക്കേണ്ടതും പ്രദര്‍ശിപ്പിച്ചിരിക്കുന്ന അതേ വിലയ്ക്ക് തന്നെ സാധനങ്ങള്‍ വില്‍ക്കേണ്ടതുമാണ്. നിയമ പ്രകാരമുളള എല്ലാ രേഖകളും വ്യാപാരികള്‍ സൂക്ഷിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.


ഓണക്കാലത്ത് പൊതുവിതരണ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷ, റവന്യൂ, പോലീസ് എന്നിവരടങ്ങുന്ന സ്‌ക്വാഡ് പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

നിയമപ്രകാരമല്ലാതെയുളള തെരുവ് കച്ചവടം നിയന്ത്രിക്കണം എന്നും സുരക്ഷിതമല്ലാതെ സൂക്ഷിക്കുന്ന ഭക്ഷണ സാധനങ്ങള്‍ പൊതു സമൂഹത്തില്‍ രോഗം പടര്‍ത്തുമെന്നും വ്യാപാരി പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ഹോട്ടലുകളില്‍ ഗാര്‍ഹികേതര പാചകവാതക സിലിണ്ടര്‍ തന്നെ പാചകത്തിന് ഉപയോഗിക്കേണ്ടതാണെന്നും ക്രമക്കേട് കണ്ടെത്തുന്ന പക്ഷം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.