വിവാഹവാഗ്ദാനം നല്‍കി പീഡനം; യുവ സംഗീത സംവിധായകന്‍ അറസ്റ്റില്‍
Wednesday, September 4, 2024 3:32 AM IST
കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവ സംഗീത സംവിധായകന്‍ അറസ്റ്റില്‍. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയും നിലവില്‍ എറണാകുളത്ത് താമസക്കാരനുമായ ശരത് മോഹ(40) നെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയില്‍ വൈക്കത്തുള്ള മറ്റൊരു പെണ്‍സുഹൃത്തിന്‍റെ വീട്ടില്‍ നിന്നായിരുന്നു അറസ്റ്റ്.

2023 ഒക്ടോബറിലായിരുന്നു യുവതിയെ ഇയാള്‍ ആദ്യമായി പീഡനത്തിന് ഇരയാക്കിയത്. തുടര്‍ന്ന് ജില്ലയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ചു പീഡിപ്പിച്ചു. ഉപദ്രവം സഹിക്കവയ്യാതായതോടെ യുവതി നാട്ടിലേക്ക് പോകാന്‍ തയാറെടുത്തതോടെ ദൃശ്യങ്ങള്‍ കുടുംബത്തിന് കൈമാറുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. യുവതിക്ക് ഇയാളില്‍ നിന്ന് ക്രൂരമായ ശാരീരിക പീഡനം ഏല്‍ക്കേണ്ടിവന്നുവെന്നും പരാതിയിലുണ്ട്.


നേരത്തെ മാഹിയില്‍നിന്ന് വിദേശമദ്യം കടത്തിയ കേസിലും ശരത് അറസ്റ്റിലായിട്ടുണ്ട്. 2013ല്‍ ജാമ്യം ലഭിച്ചെങ്കിലും പിന്നീട് ഹാജരാകാതിരുന്നതോടെ വാറന്‍റാകുകയും 2022ല്‍ പയ്യോളി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ജോലി തട്ടിപ്പു കേസും ഇയാള്‍ക്കെതിരെയുണ്ട്. കൊച്ചി സിറ്റി പോലീസിനുവേണ്ടി സംഗീത ആല്‍ബങ്ങള്‍ ശരത് നിര്‍മിച്ചിട്ടുണ്ട്. അതിലെ അഭിനേതാക്കളും പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.