വികസനത്തിന് കാലാവസ്ഥാ വ്യതിയാനം മാനദണ്ഡമാകണം: വി.ഡി. സതീശന്‍
Wednesday, September 4, 2024 3:32 AM IST
കൊച്ചി: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കാലാവസ്ഥാ വ്യതിയാനം മാനദണ്ഡമാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ‘ഹരിത രാഷ്ട്രീയമാണ് പ്രതീക്ഷ' എന്ന പേരില്‍ എറണാകുളം ടൗണ്‍ ഹാളില്‍ ഡിസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലാവസ്ഥാ വ്യതിയാനമെന്നത് ഒരു യാഥാര്‍ഥ്യമാണ്. പ്രകൃതിദുരന്തങ്ങള്‍ മുലമുണ്ടാകുന്ന ആഘാതത്തെ ക്രിയാത്മകമായി സമീപിച്ചാല്‍ ലഘൂകരിക്കാന്‍ കഴിയുന്നതാണ്. പ്രാചീനമായ അറിവും ശാസ്ത്രീയമായ അറിവും സമന്വയിപ്പിച്ചു വേണം പ്രകൃതിയോടുള്ള സമീപനം.

അനിനിയന്ത്രിതമായ ക്വാറികളുടെ പ്രവര്‍ത്തനം പശ്ചിമഘട്ട മലനിരകളെ അപകടത്തിലാക്കി. കോണ്‍ഗ്രസും യുഡിഎഫും ഒരിക്കലും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എതിരല്ല. എന്നാല്‍ പ്രകൃതിയെ കൂടി പരിഗണിച്ചുവേണം വികസനങ്ങള്‍ നടപ്പാക്കേണ്ടത്. ആ ദീര്‍ഘവീക്ഷണം ഉള്ളതുകൊണ്ടാണ് കെ റെയിലിനെ എതിര്‍ത്തത്.


ദേശീയപാത നിർമാണത്തിനും കാലഹരണപ്പെട്ട നിർമാണ രീതിയാണ് അവലംബിക്കുന്നത്. ഏതൊരു വികസനം ഏറ്റെടുക്കുമ്പോഴും പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്നതില്‍ പഠനങ്ങള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.

എഴുത്തുകാരന്‍ വിജു വി. പ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എംപി, ടി.ജെ. വിനോദ് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി എസ്. അശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.