അത്തച്ചമയം ആറിന് : രാജനഗരി ഒരുങ്ങി
Wednesday, September 4, 2024 3:32 AM IST
തൃപ്പൂണിത്തുറ: ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന അത്തച്ചമയാഘോഷങ്ങൾക്കായി രാജനഗരി ഒരുങ്ങി. ആറിന് രാവിലെ 9.30ന് തൃപ്പൂണിത്തുറ ഗവൺമെന്‍റ് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലെ അത്തം നഗറിൽ നിയമസഭാ സ്പീക്കർ എം.എൻ. ഷംസീർ അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും.

മന്ത്രി പി. രാജീവ് അത്തപ്പതാക ഉയർത്തും. കെ. ബാബു എംഎൽഎ അധ്യക്ഷത വഹിക്കും.
ഹൈബി ഈഡൻ എംപി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ വർണോജ്വലമായ അത്തച്ചമയ ഘോഷയാത്ര രാജവീഥിയിലേക്കിറങ്ങും.

വൈവിധ്യങ്ങളായ 59 കലാസംഘങ്ങളിലായി 1000ഓളം കലാകാരന്മാർ ഘോഷയാത്രയിൽ പങ്കെടുക്കും. കരകാട്ടം, പുലികളി, കുയിൽ കുമ്മി, ഗരുഡൻ പറവ, മയിലാട്ടം, കുമ്മാട്ടി, പടയണി, ബൊമ്മലാട്ടം, കൃഷ്ണനാട്ടം, കഥകളി വേഷങ്ങൾ, മാൻ നൃത്തം, കാവടി, ചിന്ത് മേളം, പടയണി, മലബാറിൽ നിന്നുള്ള വിവിധങ്ങളായ തെയ്യങ്ങൾ, പ്രച്ഛന്നവേഷങ്ങൾ തുടങ്ങി ഒട്ടേറെ നാടൻ കലാരൂപങ്ങളും പുരാതന സമകാലിക വിഷയങ്ങൾ പ്രതിപാദിക്കുന്ന15ഓളം നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. പുതിയ ബസ് സ്റ്റാൻഡ്, സ്റ്റാച്ച്യു, കിഴക്കേക്കോട്ട, എസ്.എൻ. ജംഗ്ഷൻ, വടക്കേക്കോട്ട, കോട്ടയ്ക്കകം - സ്റ്റാച്ച്യു ജംഗ്ഷൻ വഴി നഗരം ചുറ്റി വരുന്ന ഘോഷയാത്ര ഉച്ചകഴിഞ്ഞ് മൂന്നോടെ തിരിച്ച് അത്തം നഗറിലെത്തും.


10ന് സിയോൻ ഓഡിറ്റോറിയത്തിൽ അത്തപ്പൂക്കള മത്സരവും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ പൂക്കള പ്രദർശനവും നടക്കും. ആറിന് അത്തം നഗറിൽ കലാസന്ധ്യ ഉദ്ഘാടനം, 7.30ന് തൊടുപുഴ ബീറ്റ്സിന്‍റെ ഗാനമേള. തുടർന്ന് ഉത്രാടം വരെ ലായം കൂത്തമ്പലത്തിൽ ഒട്ടേറെ കലാ പരിപാടികൾ അരങ്ങേറും.

ഇത്തവണ അത്താഘോഷം വയോജന സൗഹൃദപരമായിരിക്കുമെന്ന് നഗരസഭാധ്യക്ഷ രമ സന്തോഷ്, വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ, ജനറൽ കൺവീനർ കെ.വി. സാജു, സബ് കമ്മിറ്റി കൺവീനർമാരായ യു.കെ. പീതാംബരൻ, ആന്‍റണി ജോ വർഗീസ്, കെ.ടി. അഖിൽദാസ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.