പിറവത്ത് വ്യാപക ബൈക്ക് മോഷണം : രണ്ടു രാത്രിയിലായി കവർന്നത് നാലു ബൈക്കുകൾ
Saturday, July 6, 2024 4:08 AM IST
പിറവം: പിറവം ടൗണിലും പരിസരങ്ങളിലുമായി വ്യാപക ബൈക്ക് മോഷണം. രണ്ടു രാത്രിയിലായി വിവിധയിടങ്ങളിൽ നിന്നും നാലു ബൈക്കുകൾ കവർന്നു.

ഇതിൽ രണ്ടെണ്ണം പിറവം പഴയ പഞ്ചായത്ത് കവലയിൽ നിന്നും, രണ്ടെണ്ണം പിറവം അഗ്നിരക്ഷാ നിലയത്തിന് സമീപത്തേയും വർക്ക് ഷോപ്പുകളിൽ നിന്നുമാണ് കാണാതായത്. പാറേക്കുന്ന് ക്ഷേത്രത്തിനടുത്ത് കാരാമ്മേൽ ലിൻസൺ മാത്യുവിന്‍റെ വീട്ടിൽ നിന്നും ഇന്നലെ രാവിലെ പത്തരയോടെയാണ് ബൈക്ക് മോഷ്ടിച്ചത്.

അഗ്നിരക്ഷാ നിലയത്തിന് സമീപമുള്ള വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം രാത്രി ബൈക്ക് കടത്തിക്കൊണ്ടു പോകാൻ ശ്രമം നടത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടി ചോദ്യം ചെയ്യുന്നുണ്ട്.


നിരീക്ഷണ കാമറയിൽ ലഭിച്ച ചിത്രത്തിന്‍റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിലെ പെരുവയിൽ നിന്ന് യുവാവിനെ പിടികൂടിയത്.

ലഹരിക്ക് അടിമകളായ യുവാക്കളുടെ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പോലിസിന്‍റെ കണ്ടെത്തൽ. കേരളത്തിന് വെളിയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ചിലരും സംഘത്തിലുണ്ടെന്ന് കരുതുന്നു.